മലയാളം കമ്പികഥ – അജ്ഞാതന്‍റെ കത്ത് – 2
എന്റെ നെഞ്ചിടിപ്പ് എനിക്ക് ശരിക്കും അറിയാമായിരുന്നു. വീടിനകത്തെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. ഒടുവിൽ അത് നിലച്ചു.
ഞങ്ങൾ നിൽക്കുന്നതിന് ചുറ്റും ഇരുട്ട് നിറയാൻ തുടങ്ങി. വീടിനു വെളിയിൽ ഒരു വാഹനം സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ ജോണ്ടിയെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു. അവൻ ക്യാമറയുമായി വീടിനോരം ചേർന്നു മുന്നിലേക്ക് പോയി. ഒരു ചുവന്ന ഇൻഡിക ഗേറ്റ് കടന്ന് വെളിയിലേക്ക് പോയി. കാറിൽ നിന്നും കറുത്തു തടിച്ച ഒരാളിറങ്ങി വന്നു ഗേറ്റടച്ചു വീണ്ടും കാറിൽ കയറി.
വീടിനു ചുറ്റുമുള്ള ചപ്പുകൾ അവിടെ ആൾപാർപ്പില്ലായെന്ന് വിളിച്ചു പറഞ്ഞു.വീടിനകത്തു കടക്കാൻ ഒരു ചെറുപഴുതു പോലുമില്ലായിരുന്നു. അകത്ത് മരണപ്പെട്ടത് കുര്യച്ചനാവുമോ?
അങ്ങനെയെങ്കിൽ കാറിൽ കയറി പോയ തടിയൻ ആരായിരിക്കും? ഡ്രമ്മിനകത്തു കണ്ട കൈ ഇപ്പോൾ കാണാനേയില്ല അതും തിളച്ച ടാറിനകത്തേയ്ക്ക് താണുപോയിരുന്നു. ഗ്യാസ് സ്റ്റൗ ഇപ്പോ ഓഫായിരിക്കുന്നു. ആരെങ്കിലും ഓഫ് ചെയ്തതാണോ അതോ ഗ്യാസ് തീർന്നതോ?
മലയാളം കമ്പികഥ – അജ്ഞാതന്‍റെ കത്ത് – 1
അരവിന്ദിനെ വിളിക്കാൻ ഫോണെടുത്തപ്പോൾ അവനെ നേരത്തെ വിളിച്ച കോൾ അപ്പോഴും കട്ടാകാതെ ഇരിക്കുന്നത് കണ്ടത്.പതിഞ്ഞ ശബ്ദത്തിൽ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു.
” ഞാൻ വീടിനു വെളിയിലുണ്ട്.”
“നീ വരണ്ട ഇവിടേക്കിപ്പോൾ. ഞങ്ങൾ പുറത്തിറങ്ങുകയാണ്.പകൽ വെളിച്ചത്തിൽ മാത്രമേ ഈ വീടു പരിശോധന നടക്കൂ.അതിനു മുന്നേ കുറച്ച് കാര്യങ്ങളുണ്ട്. ഞാനത് വന്നിട്ട് പറയാം.”
ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ട് ഞങ്ങൾ പഴയതുപോലെ മതിലു ചാടി പുറത്തെത്തി. മതിലിനു വെളിയിൽ നിതിൻ നിൽപ്പുണ്ടായിരുന്നു.
ബൈക്കിനടുത്തേക്കുളള യാത്രയിൽ എനിക്കൊത്തിരി അറിയാനുണ്ടായിരുന്നു നിതിനിൽ നിന്നും. എല്ലാത്തിനും വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചപ്പോൾ എന്റെ മനസ് പലവിധ ചിന്തകൾ നിറഞ്ഞു. ബൈക്കുമുന്തി ടാർറോഡിലെത്തിയപ്പോൾ അവിടെ അരവിന്ദനുണ്ടായിരുന്നു. ഞാൻ അരവിന്ദിന്റെ ബൈക്കിൽ കയറി, ജോണ്ടിയും നിതിനും ഞങ്ങൾക്ക് പിന്നിൽ ബൈക്കിൽ വന്നു.
“അരവീ നമ്മൾ വിചാരിച്ച പോലെ രാത്രി അതിനകത്ത് പരിശോദന റിസ്ക്കാണ്.ഒന്നാമത് അഞ്ചാറു വർഷമായി ആ വീട്ടിൽ ആൾപ്പാർപ്പില്ലാതെ. ആ വീട്ടിലെ താമസക്കാരായ അലക്സാണ്ടർ മറിയം ദമ്പതികൾ രണ്ട് വർഷം മുന്നേ ഏക മകളായ ടെസ്സയ്ക്കൊപ്പം ആസ്ട്രേലിയയിലേക്ക് പോയതാണ്.വീട്ടിൽ ഇടയ്ക്ക് വന്ന് തേങ്ങയിടീക്കുന്നത് വീട്ടുടമസ്ഥന്റെ സഹോദരീ പുത്രനായ എൽദോ ആണ്. “
” എൽദോയെ പിടിക്കണം ല്ലേ?”
“അതെ പക്ഷേ കാര്യം അത്ര എളുപ്പമല്ല. എൽദ്ദോ നമ്മുടെ എംഎൽഎ യുടെ ബ്രദർ ഇൻലോ കൂടിയാണ്.”
“എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടല്ലോ വേദ.എൽദോയുടെ താമസസ്ഥലം കിട്ടിയോ?”
” നിതിനു കറക്റ്റ് അറിയില്ല. കടുങ്ങാച്ചിറയാണ് എന്നൊരൂഹം പറഞ്ഞു. അത് നമുക്ക് കണ്ടു പിടിക്കാവുന്നതേയുള്ളൂ.”
“ആദ്യം സാമുവൽസാറിന്റെ പാർട്ടിക്ക് പോവണം, സാറിനോട് ഇക്കാര്യത്തെ പറ്റി പറയണം”
സാമുവൽ സാറായിരുന്നു വിഷൻ മീഡിയാ ചാനലിന്റെ ജീവനാഡി. അച്ഛന്റെ ആത്മാർത്ഥ സുഹൃത്ത്.
സാമുവേൽ സാറ് വരുന്ന സമയത്ത് വിഷൻ മീഡിയ വെറുമൊരു ലോക്കൽ ചാനലു മാത്രമായി പാട്ടും സിനിമയുമായി കഴിയുകയായിരുന്നു .
ചാനൽ ഓണറായിരുന്ന ശിവറാമിന്റെ അകാലമരണത്തിൽ പലരും ചാനൽ വിൽക്കാൻ നിർബന്ധിച്ചെങ്കിലും മക്കളില്ലാത്ത ഗായത്രിശിവറാം ഒരു കുഞ്ഞിനെ എന്ന പോലെ ചാനലിനെ സ്നേഹിക്കുകയായിരുന്നു.
സാമുവൽസാർ വന്നതിനുശേഷം ചാനലിൽ മൊത്തം അഴിച്ചുപണി നടത്തി. പിതൃതുല്യനായി എല്ലാവരും അദ്ദേഹത്തെ കണ്ടു ബഹുമാനിച്ചു.
പ്രായവും ജേർണലിസം മേഖലയിലെ പ്രവർത്തിപരിചയവും കൊണ്ട് സാമുവേൽ സാർ വിഷൻ മീഡിയയെ റേറ്റിംഗിന്റെ കാര്യത്തിൽ മുൻപന്തിയിലെത്തിച്ചു.
സത്യമാണദ്ദേഹത്തിന്റെ അജണ്ട.
സ്നേഹമാണ് മുദ്രാവാക്യം.
ഇന്നത്തോടെ അദ്ദേഹം വിഷൻ മീഡിയയോട് വിട പറയുകയാണ്. വികാരഭരിതമായ രംഗങ്ങൾ കാണേണ്ടി വരും.
ലെമെറാഡൂണിലാണ് പാർട്ടി വെച്ചിരിക്കുന്നത്.
” അരവി ഇന്ന് വൈകീട്ട് ഒരു സംഭവം നടന്നു.”
എനിക്ക് വന്ന കത്തിലെ ഉള്ളടക്കം ആദ്യാവസാനം പറഞ്ഞപ്പോൾ അവനുറക്കെ ചിരിക്കാൻ തുടങ്ങി.
” ജേർണലിസ്റ്റാണത്രെ മണ്ടി…..”
അവൻ വീണ്ടും ചിരിച്ചു തുടങ്ങി.
“എടി അത് പറ്റിക്കാനാരേലും ചെയ്തതാവും”
” ആവോ….. എനിക്കറീല്ല അരവി.എന്തോ ചെറിയൊരു ഭയം തോന്നി തുടങ്ങി. “
പിന്നെ കുറേ നേരം മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് അരവിയായിരുന്നു.
” വേദ അതിന്റെ വീഡിയോ ജോണ്ടിയുടെ കൈവശമല്ലേ?”
” ഉം “
“നമുക്കത് സ്റ്റുഡിയോയിൽ വെച്ചിട്ട് പോവാം. നീയവനെ വിളിച്ച് സ്റ്റുഡിയോയിൽ വരാൻ പറ”
ഫോണെടുത്തപ്പോൾ അത് സ്വിച്ചോ ഫായിരുന്നു വീണ്ടും
“അരവീ നിന്റെ ഫോൺ തന്നെ എന്റേത് ചത്തു.
“എടി എച്ചി ആ ഫോണൊന്നു മാറ്റി വാങ്ങരുതൊ? ജാംബവാന്റെ കാലത്തെ സാധനവുമായി ഇറങ്ങിയേക്കാ.”
ഫോൺ തരുമ്പോൾ അവൻ കളിയാക്കി.
” പിന്നേ ജാംബവാനുപയോഗിച്ച ഫോണല്ലെ ഇത്, അസമയത്തെ തമാശ ബോറാ”
തിരിച്ച് മറുപടി കൊടുത്തു ഞാൻ.
ഫോൺ തുറന്നപ്പോൾ 17 മിസ്ഡ് കോൾ ജോണ്ടിയുടേത്.
മനസിൽ എന്തോ അപകടം മണത്തു. തിരികെ വിളിച്ചപ്പോൾ ജോണ്ടിയുടെ ഫോൺ ഔട്ട് ഓഫ് കവറേജ് ഏരിയാ
കാര്യം അരവിയോട് പറഞ്ഞു. എവിടെയോ ഒരു അപകടം മണത്തു.
തിരികെ പോയിട്ട് കാര്യമുണ്ടോ?
അരവി വണ്ടി എടുത്തു, കലൂർ സ്റ്റേഡിയം കഴിഞ്ഞപ്പോൾ മുതൽ പിന്നിൽ ഒരു വൈറ്റ് സ്ക്കോഡ ഫോളോ ചെയ്യുന്നതായി തോന്നി.
“അരവീ നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ടോ എന്നൊരു സംശയം “
” ഉം….. ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ സ്ക്കോഡ അത്താണി മുതൽ നമുക്ക് പിന്നിലുണ്ട്.”
“ഡാ ഏതേലും ഇടവഴി നോക്കി കയറ്റ് “
കലൂരിന്നു റൈറ്റ് കട്ട് ചെയ്ത് പൊറ്റക്കുഴി വഴിതിരിഞ്ഞു.സ്ക്കോഡയും പിന്നാലെ തന്നെ.
മെയിൻ റോഡ് വിട്ട് പോക്കറ്റ് റോഡ് തുടങ്ങി. പിന്നാലെ സ്ക്കോഡ ഇല്ല.
ഭാഗ്യം!
ഇടവഴി ഏതൊക്കെയോ കയറി ഞങ്ങൾ നാഷണൽ ഹൈവേയിൽ കയറി.
” സ്റ്റുഡിയോയിൽ നമുക്ക് പിന്നെ വരാം. ആദ്യം സാമുവേൽ സാറിനെ കാര്യം ധരിപ്പിക്കണം.”
അരവി പറഞ്ഞു.
ലെമെറാഡൂണിൽ എത്തുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു.
പച്ച പട്ടുസാരിയിൽ ഗായത്രി ശിവറാം പാർട്ടിയുടെ കേന്ദ്ര ബിന്ദുവായി ജ്വലിച്ചു നിന്നു.
“എന്താണിത് വേദാ, പാർട്ടിക്കു വരുമ്പോഴെങ്കിലും ഡ്രെസ്സിന്റെ കാര്യത്തിൽ ഒന്നു ശ്രദ്ധിക്കണ്ടെ?”
ഒരമ്മയുടെ കരുതലോടെ പതിയെ ശാസനയായി അവർ ചോദിച്ചു.
ഞാനും അതേപ്പറ്റി അപ്പോഴാണ് ശ്രദ്ധിച്ചത്. ജോണ്ടിയുടെ കാൾ വന്നപ്പോൾ ഒരു പഴയ ജീൻസുമിട്ട് ഇറങ്ങുകയായിരുന്നു.
ഞാനതിനു മറുപടിയായി തല കുലുക്കി ഒന്നു ചിരിച്ചു.
അപ്പോഴാണ് സാമുവേൽസർ അവിടേക്ക് വന്നത്.