മലയാളം കമ്പികഥ – കാന്‍റീനിലെ കൊലയാളി
[ഇതൊരു പരീക്ഷണ എഴുത്ത് ആണ്. ഒരു സിനിമയില്‍ നായകന്‍ ഓര്‍ക്കുന്ന പോലെ നിങ്ങള്‍ വായിച്ചു പോകണം. ഇതിലെ നായകന്‍ പ്രിത്വി രാജ് ആണ്. സെവന്ത് ഡേ എന്നാ സിനിമയില്‍ അവസാനം പ്രിത്വി രാജിന്റെ വോയിസ് ഓവര്‍ വരില്ലേ. അത് പോലെ ഇതിലെ ഓരോ വാക്കുകളും നിങ്ങള്‍ കേട്ട് കൊണ്ട് വായിക്കുക. രണ്ടു വ്യക്തികളുടെ വ്യത്യസ്ത ഫ്ലാഷ് ബാക്കുകളിലൂടെ ഈ കഥ മുന്നോട്ടു പോകും]
യാദ്രിശ്ചികമായി ഇന്ന് ഫെയ്സ് ബുക്കില്‍ വന്ന ഒരു മെസ്സേജ് എന്നെ ഭൂതകാലത്തേക്ക് കൊണ്ട് പോയി. ഞാനിത്രയും നാള്‍ തേടിക്കൊണ്ടിരുന്ന ആ കൊലപാതകിയിലേക്ക് അവന്‍ എന്നെ കൊണ്ട് പോയി.
എന്‍റെ സര്‍വീസിലെ മായാത്ത കറ. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു മഴക്കാലത്ത് എന്‍റെ ഔദ്യോഗിക ജീവിതത്തില്‍ ചുവന്ന വരയായി തെറിച്ചു വീണ ചോരത്തുള്ളികള്‍.
ജില്ലയിലെ വാഗ മരത്തണലുകള്‍ക്കിടയില്‍ നിന്നും കിട്ടിയ ഒരു ശവ ശരീരം. തലങ്ങും വിലങ്ങും വെട്ടു കൊണ്ട് മരവിച്ചു കിടന്ന ആ ശരീരത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. മറ്റെപ്പോഴെങ്കിലും ആയിരുന്നെങ്കില്‍ വളരെ നിസ്സാരമായി കൊലയുടെ ചുരുള്‍ അഴിക്കാന്‍ പറ്റുമായിരുന്നു എന്നെനിക്കു തോന്നിയ നാള്‍. വേറൊന്നുമല്ല നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുതിര്‍ന്ന ആ ശരീരത്തില്‍ നിന്നോ പരിസരത്ത് നിന്നോ കൊലപാതകിയിലേക്ക് വിരല്‍ ചൂണ്ടുന്ന യാതൊന്നും ലഭിച്ചിരുന്നില്ല. മണ്‍സൂണ്‍ താണ്ടാവമാടിയ ദിനങ്ങളില്‍ ആ ശരീരത്തില്‍ നിന്നും ഒരു തുള്ളി ചോര പോലും ശേഷിക്കാതെ എങ്ങോ ഒലിച്ചു പോയി. കൂടെ മറ്റു തെളിവുകളും. ദിവസങ്ങളോളം തോരാതെ പെയ്ത മഴ തെല്ലൊന്നു പിന്‍വാങ്ങിയപ്പോഴാണു ആരോ മൃതദേഹം കണ്ടത്.
പിന്നെ തിരക്കിട്ട അന്വേഷണം ആയിരുന്നു. മരിച്ചത് അല്ല കൊല്ലപ്പെട്ടത് ആ വാഗമര തണലില്‍ പരന്നു കിടക്കുന്ന വിശാലമായ കാമ്പസിന്‍റെ കാന്റീന്‍ നടത്തിപ്പുകാരന്‍ ജോസ് കുരിശിങ്കല്‍. മുപ്പത്തിയാറു വയസ്സ്. അഞ്ചടി അഞ്ചിഞ്ചു ഉയരം. വെളുത്ത നിറം. സുമുഖന്‍. കുട്ടികളും അധ്യാപകരും ജോസേട്ടാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രിയപ്പെട്ട ജോസേട്ടന്‍. ആ വിശാലമായ കാമ്പസിലെ വിരലില്‍ എണ്ണാവുന്ന ഓടിട്ട കെട്ടിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അന്നം വിളമ്പുകയും എല്ലാവരെയും സ്നേഹിക്കുകയുംkഅമ്ബികുട്ടന്‍.നെറ്റ് ചെയ്ത ജോസേട്ടന്‍. അയാളുടെ കൊലപാതകം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുമെന്നും പ്രശ്നം വഷളാകുമെന്നും എനിക്ക് തോന്നി. അത് കൊണ്ട് തന്നെ എത്രയും വേഗം പ്രതിയെ കണ്ടു പിടിക്കേണ്ടത് ആവശ്യം ആയിരുന്നു.
ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനു അയച്ചിട്ട് ഞാന്‍ ജോസിന്റെ ഭാര്യയേയും വീട്ടുകാരെയും കണ്ടു. അവര്‍ ആകെ തകര്‍ന്നിരിക്കുകയായിരുന്നു. എങ്കിലും ഒരു വിധം ബുദ്ധി മുട്ടി ജോസിന്റെ അപ്പനില്‍ നിന്നും മൊഴിയെടുത്തു.
അറിയാന്‍ കഴിഞ്ഞത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മഴയത്ത് കാന്റീന്‍ തുറക്കാനാണെന്നും പറഞ്ഞു പോയ ജോസ് പിന്നെ മടങ്ങി വന്നിട്ടില്ല. ഒരാഴ്ചയോളം പെയ്ത മഴക്കിടയിലും തിരയാന്‍ സ്ഥലം ബാക്കിയില്ല. അവര്‍ പോലീസിലും കമ്പ്ലൈന്റ് ചെയ്തിരുന്നതായി അറിയാന്‍ കഴിഞ്ഞു. പോലീസ് എങ്ങനെ തെരയാനാണ്, പുറത്തിറങ്ങാന്‍ പോലും പറ്റാതിരുന്ന മഴയല്ലേ കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരുന്നത്.
ആ പെരുമഴയത്തും കാന്റീന്‍ തുറക്കാന്‍ ജോസ് പോയതിലായിരുന്നു എനിക്കദ്ഭുതം. എന്നാല്‍ അതില്‍ വലിയ കാര്യം ഒന്നും ഇല്ലെന്നു എനിക്ക് ബോധ്യമായി. കോളേജിനെ ഇത്രയേറെ സ്നേഹിച്ചിരുന്ന ജോസ് മറ്റു ജോലിക്കൊന്നും പോകാതെ വെറുമൊരു കാന്റീന്‍ നടത്തിപ്പുകാരനായി കൂടിയതില്‍ അതിശയം ഒന്നും ഇല്ല. ഇതേ കോളേജില്‍ പഠിച്ചു അവിടുന്ന് തന്നെ പ്രേമിച്ചു കെട്ടി കോളജിനു അധികം ദൂരെയല്ലാതെ താമസിക്കുന്ന ജോസ് അതി രാവിലെ കോളേജില്‍ എത്തിയില്ലെങ്കിലാണ് അദ്ഭുതം.
പിന്നെ ഞാന്‍ നേരെ കാന്‍റീനില്‍ ചെന്നു. അത് അപ്പോഴും പുറത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. കാന്റീന്‍ തുറക്കാതെ ജോസ് രാവിലെ തന്നെ വാഗ മരങ്ങള്‍ക്കിടയിലേക്ക് പോയതെന്തിനാണ്? ഒരു പക്ഷെ കൊലയാളി ഓടിച്ചു കൊണ്ട് പോയതാകുമോ?
എന്തായാലും ഞങ്ങള്‍ കാന്റീന്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറി. പ്രത്യേകിച്ചു ഒന്നും ഇല്ല. തകര്‍ന്ന ഓടുകള്‍ക്കിടയില്‍ കൂടി വെള്ളം കാന്റീനുള്ളില്‍ ആകെ നിറഞ്ഞിരുന്നു. ജോസ് അന്നേ ദിവസം കാന്റീന്‍ തുറന്ന ലക്ഷണം ഇല്ല. അപ്പോള്‍ ?
കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിയുകയായിരുന്നു. അന്നേ ദിവസം കോളേജില്‍ വന്നവരെ ചോദ്യം ചെയ്യുക എന്നതായിരുന്നു ആകെയുള്ള പോംവഴി. എന്നാല്‍ അതും ദുഷ്കരം ആയിരുന്നു. ഒന്നാമത് നേരെ ചൊവ്വേയുള്ള ദിവസങ്ങളില്‍ പോലും ഹാജര്‍ എടുക്കുന്ന പതിവില്ല. അപ്പോള്‍ പിന്നെ ആ പെരു മഴയത്ത് അതും വെള്ളിയാഴ്ച തേര്‍ഡ് ഇയര്‍ സ്ടുടെന്റ്സ് മാത്രം വരുന്ന ആ ദിവസം, അതി രാവിലെ ആരൊക്കെ വന്നിരുന്നു എന്ന് എങ്ങനെ കണ്ടെത്താനാണ്?
പക്ഷേ എന്‍റെ മനസ്സ് മന്ത്രിച്ചു, കൊലയാളി ഈ കാമ്പസിനുള്ളില്‍ തന്നെ ഉള്ള ഒരാളാണ്. അല്ലെങ്കില്‍ ഒന്നിലേറെ പേര്‍. താന്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്നാ വിശ്വാസത്തില്‍ ഈ പ്രക്ഷോഭക്കാര്‍ക്കിടയിലെവിടെയോ നിന്ന് അയാള്‍, അല്ലെങ്കില്‍ അവര്‍ എന്നെ നോക്കുന്നുണ്ട്.
പിന്നെ കോളേജില്‍ അന്ന് കൂടിയിരുന്നവരുടെ എല്ലാം മൊഴിയെടുത്തു. മിക്കവാറും പേരും ആ ദിവസം വന്നിട്ടില്ല. വീട് വിട്ടു പുറത്തിറങ്ങാന്‍ വയ്യാതിരുന്ന രീതിയിലല്ലേ മഴ പെയ്തിരുന്നത്. അത് ശരിയായിരുന്നു. അന്നേ ദിവസം താന്‍ ഉള്‍പ്പെടെ പലരും ഡ്യൂട്ടിക്കു പോലും പോയിരുന്നില്ല.
ഇവരില്‍ നിന്നും മറഞ്ഞിരിക്കുന്ന കൊലയാളിയെ കണ്ടെത്തുക ദുഷ്കരം. ആകെയുള്ള പോംവഴി ചോദ്യം ചെയ്യല്‍ മാത്രവും. പക്ഷെ വിദ്യാര്‍ഥികളെ ആരെയും സംശയത്തിന്‍റെ പേരില്‍ പോലീസ് മുറയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലലോ.
സ്ടാഫ്ഫുകളെയും അധ്യാപകരെയും ചോദ്യം ചെയ്തിട്ടും കാര്യം ഒന്നും ഉണ്ടായില്ല. അന്നേ ദിവസം ആരും കോളേജില്‍ വന്നിട്ടില്ല. ഒരു പക്ഷെ അവരില്‍ ആരെങ്കിലും കള്ളം പറയുകയാണോ എന്നെനിക്കു തോന്നി.
ദിവസങ്ങള്‍ രണ്ടു കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജോസ് കൊല്ലപ്പെട്ടത് കഴുത്തിനേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ്. വടി വാള്‍ പോലെയുള്ള ഏതോ മാരകായുധം ഉപയോഗിച്ചാണ് വെട്ടിയിരിക്കുന്നത്.
പക്ഷെ പൊലീസിനെ കുഴക്കിയത് വെട്ടാന്‍ ഉപയോഗിച്ച ആയുധവും ആ മഴയില്‍ അലിഞ്ഞില്ലാതായി എന്നതാണ്. വാഗ മരങ്ങള്‍ക്കിടയില്‍ തെരഞ്ഞതില്‍ നിന്നും ആകെ കിട്ടിയത് കാന്‍റീനിലെ താക്കോല്‍ കൂട്ടം ആയിരുന്നു. അതിലും ഒരു വിരല്‍പ്പാട് പോലും അവശേഷിക്കാതെ എല്ലാം പ്രകൃതി കഴുകി കളഞ്ഞിരുന്നു.
എന്തായാലും കോളേജിലെ മുഴുവന്‍ ആളുകളെയും നല്ലത് പോലെ ചോദ്യം ചെയ്തെ മതിയാകൂ. അതായിരുന്നു ഏറ്റവും വലിയ പ്രശ്നവും. ആ പെരുമഴക്കാലത്ത് കൂടുതല്‍ പേരും വീട്ടില്‍ തന്നെ ചടഞ്ഞിരുന്നു. പിന്നെ ഈ കൊലപാതകത്തെ പറ്റി അറിഞ്ഞവര്‍ കോളജിലേക്ക് വരാനും മടിച്ചു. എല്ലാവരെയും മൊഴിയെടുക്കാന്‍ വിളിപ്പിക്കുക അസാധ്യം ആയി തോന്നി. ഇന്നത്തെ പോലെ മാസ് മീഡിയയും സോഷ്യല്‍ മീഡിയയും ഇല്ലാതിരുന്ന കാലം. റ്റ്ആകെയുള്ള മാര്‍ഗങ്ങള്‍ തപാല്‍, പേപര്‍, ആകാശവാണി, ദൂര ദര്‍ശന്‍ മുഖേന അറിയിക്കുക എന്നതായിരുന്നു. എന്നാല്‍ അതും പ്രായോഗികം ആയി എനിക്ക് തോന്നിയില്ല. പകരം എല്ലാവരുടെയും വീടുകളില്‍ ചെന്ന് മൊഴിയെടുത്തു. വിദ്യാര്‍ഥികളുടെയും സ്ടാഫ്ഫുകളുടെയും മൊഴിയെടുക്കുന്നതിനിടയില്‍ ഒരു കച്ചിത്തുരുമ്പു വീണു കിട്ടി.
രണ്ടു പേര്‍ തന്ന മൊഴി പ്രകാരം മൂന്ന് പേരെ അന്നേ ദിവസം ഒരു ഫിയറ്റ് കാറില്‍ വാഗ മര കാടുകളുടെ മറു വശത്ത് കണ്ടവരുണ്ട്. ആ മൂന്നു പേരും അന്നേ ദിവസം കോളേജില്‍ എത്തിയിട്ടില്ല എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. എന്‍റെ അന്വേഷണം പിന്നെ അവരെ കേന്ദ്രീകരിച്ചതായി. അവര്‍ എന്തിനു കള്ളം പറഞ്ഞു? ഒരു പക്ഷെ അവര്‍ക്ക് കൊലയുമായി ബന്ധം ഉണ്ട്, അല്ലെങ്കില്‍ അവര്‍ക്ക് കൊലയാളിയെ അറിയാം.