ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 4

മലയാളം കമ്പികഥ – ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 4

വാര്‍ത്തകള്‍ വിശദമായി.

രണ്ടു ദിവസം മുന്നേ നടന്ന കൊങ്കണ്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം എന്പതിയഞ്ചു ആയി. കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണില്‍ കയറിയാണ് ഗരീബ് രത് എക്സ്പ്രസ് പാളം തെറ്റിയത്. എഞ്ചിന്‍ ഉള്‍പ്പെടെ ആദ്യത്തെ ഒന്‍പതു ബോഗികളാണ് പാളം തെറ്റിയത്.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(ഈശ്വരാ……ആറാമത്തെ ബോഗിയിലാണ് ശില്‍പയും കുടുംബവും ഉണ്ടായിരുന്നത്.)

മലയ്യാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടവരെ ഉടുപ്പി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിന്നെ ആ വാര്‍ത്തയില്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. ഞാന്‍ അവിടെയിരുന്നു പൊട്ടിക്കരഞ്ഞു.

കാര്യം അറിയാതെ മുണ്ടെയും കുടുംബവും എന്നെ ആശ്വസിപ്പിക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോള്‍ കരച്ചില്‍ തെല്ലോന്നടങ്ങിയ ശേഷം മുണ്ടെയോട് ഞാന്‍ കഥകളെല്ലാം പറഞ്ഞു. ഗരീബ് രതില്‍ ശില്പയുമായി അടുത്തതും ട്രെയിന്‍ മിസ്‌ ആയതും വേറെ ട്രെയിനില്‍ ഇവിടെ എത്തിയതും എല്ലാം. ഒരു സിനിമാ കഥ പോലെ അവര്‍ കേട്ടിരുന്നു.

എനിക്ക് ശില്പയെ കണ്ടേ പറ്റൂ എന്നും പറഞ്ഞു ഞാന്‍ കരഞ്ഞു.

മുണ്ടെ ടീയ് പോയ്ക്കടിയില്‍ നിന്നും പത്രം എടുത്തു. അതില്‍ മരണപെട്ടവരുടെ ഫോട്ടോയും മറ്റും ഉണ്ടായിരുന്നു. ഒപ്പം പരിക്ക് പറ്റിയവരുടെയും

ഞാന്‍ ആ ഫോട്ടോയില്‍ മുഴുവന്‍ പരതി, പ്രാര്‍ത്ഥന പോലെ തന്നെ അതിലൊന്നും ശില്പയോ അമ്മയോ ഉണ്ടായിരുന്നില്ല.

പരിക്ക് പറ്റിയവരുടെ ഇടയിലും അങ്ങനെ ഒരു പേര് ഉണ്ടായിരുന്നില്ല.
എനിക്ക് വല്ലാത്ത ഭയം ആയി. ദുരന്തത്തിന്റെ വ്യാപ്തി വച്ചു നോക്കുമ്പോള്‍ അവള്‍ക്കു എന്തെങ്കിലും പറ്റി കാണും തീര്‍ച്ച. ഞാന്‍ വീണ്ടും ആ പേരുകള്‍ അരിച്ചു പെറുക്കി. ഇല്ല. അതിലൊന്നും ശില്പ എന്നാ പേരില്ല. പെട്ടെന്നാണ് ഞാന്‍ സൂസനെ ഓര്‍ത്തത്. ഇല്ല സൂസനും ലിസ്റ്റില്‍ ഇല്ല.

മുണ്ടെ സാര്‍ പത്രത്തിലെ ഹെല്പ് ലൈനില്‍ വിളിച്ചു ശില്പ സൂസന്‍ എന്നിവരെ അന്വേഷിച്ചു. കുറെ നേരം തെരഞ്ഞിട്ടും അങ്ങനെ ആരും ഇല്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.

ശരിക്കും എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുവായിരുന്നു ഞാന്‍.

മുണ്ടെ ചേട്ടന്‍ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു, അവര്‍ക്ക് ഒന്നും സംഭവിച്ചു കാണില്ല. നിങ്ങള്ക്ക് സംഭവിച്ചത്തു പോലെ അവസാന നിമിഷം ദൈവത്തിന്റെ ഇട പെടലില്‍ അവരും മറ്റേതെങ്കിലും സ്റെഷനില്‍ ഇറങ്ങിയുട്ടുന്ടെങ്കിലോ?

അങ്ങനെ സംഭവിച്ചു കാണനേ..ഞാന്‍ പ്രാര്‍ഥിച്ചു.

പിന്നെ ഒരു സാധ്യത എന്തെന്ന് വച്ചാല്‍, അവളുടെ പേര് ശില്പ എന്നാകില്ല. അവള്‍ നിന്നോട് പേര് മാറ്റി പറഞ്ഞതാകും.

എന്റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി. അങ്ങനെ ആകുമോ? എങ്കില്‍. മരണമടഞ്ഞവരുടെ കൂട്ടത്തിലൊന്നും അവളുടെ മുഖം ഇല്ലായിരുന്നു എന്നത് എന്നില്‍ ചെറിയൊരു ആശ്വാസം നല്‍കി.

അപ്പോള്‍ പരിക്ക് പറ്റിയവരുടെ കൂട്ടത്തില്‍ അവള്‍ ഉണ്ടെങ്കിലോ? എനിക്ക് ഉടനെ അങ്ങോട്ട്‌ പോകണം എന്ന് തോന്നി. എന്റെ തീരുമാനം അറിഞ്ഞപ്പോള്‍ മുണ്ടെ ചേട്ടന്‍ പറഞ്ഞു

എടുത്തു ചാടി കയറി ചെന്നാല്‍ നിനക്ക് അവളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ? ഇത്രയും വലിയ അപകടം നടന്നിട്ട് ശരിയായ പേരോ അദ്ദ്രെസ്സോ ഒന്നും ഇല്ലാതെ അവിടേക്ക് ചെന്നാല്‍ ഈസിയായി ഹോസ്പിടളിനുള്ളില്‍ കയറി അവളെ കണ്ടു പിടിക്കാന്‍ പറ്റുമെന്നാണോ നീ കരുതുന്നത്?

എനിക്ക് ആകെ വട്ടു പിടിക്കുന്നതായി തോന്നി.

എനിക്കവളെ കാണണം.
നീയല്ലേ പറഞ്ഞെ, കേരളത്തില്‍ നിന്റെ ട്രെയിന്‍ മിസ്‌ ആയപ്പോള്‍ ഒരു സ്റേഷന്‍ മാസ്റര്‍ നിന്നെ സഹായിച്ചെന്നു. അയാളുടെ നമ്പര്‍ കയ്യിലുണ്ടോ? ചിലപ്പോള്‍ അയാള്‍ക്ക്‌ നിന്നെ സഹായിക്കാന്‍ പറ്റിയേക്കും.

ശരിയാണ്. എന്റെ ടിക്കെടിനു പിന്നില്‍ അയാള്‍ മൊബൈല്‍ നമ്പര്‍ കുറിച്ചിട്ടിട്ടുണ്ട്‌. ഇവിടെ വന്നപ്പോള്‍ ഞാന്‍ മറന്നു പോയതാണ്.

ഞാന്‍ ഓടി മുകളി റൂമില്‍ പോയി ടിക്കെറ്റ് തപ്പിയെടുത്തു. ഭാഗ്യത്തിന് അത് വലിച്ചു കീറി കളഞ്ഞിരുന്നില്ല. വിറയ്ക്കുന്ന കൈകളോടെ ഞാന്‍ മസ്ടരെ വിളിച്ചു.

കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അയാള്‍ ആദ്യം എന്നെ ആശ്വസിപ്പിച്ചു. പിന്നീട് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എന്റെ പ്രതീക്ഷകള്‍ കൂടുതല്‍ മങ്ങി.

സാധാരണ ഗതിയില്‍ രേസേര്‍വശന്‍ യാതര്കാരില്‍ കുറച്ചു പേര് തെറ്റായ അദ്ദ്രെസ്സില്‍ ആണ് യാത്ര ചെയ്യുന്നത്. പെട്ടെന്ന് ടിക്കെറ്റ് കിട്ടാതെ വരുമ്പോള്‍ ഏതെങ്കിലും എജെന്റുമാരുടെ കയ്യില്‍ നിന്നും വാങ്ങും. അതാണേല്‍ മറ്റാരുടെയെങ്കിലും പേരിലാകും. ഇവിടെയും ശില്‍പയും കുടുംബവും അങ്ങനെ ആകാനാണ് വഴി. പിന്നെ നിയും നേത്രാവതിയില്‍ പല പല സീറ്റില്‍ ഇരുന്നായിരിക്കുമല്ലോ യാത്ര ചെയ്തത്.

മരണപെട്ടവരുടെ ബോടികള്‍ അവരുടെ ടിക്കറ്റില്‍ നിന്നോ അവര്‍ക്കൊപ്പം കിട്ടിയ id പ്രൂഫില്‍ നിന്നുമൊക്കെ ഊഹിക്കുന്നതാണ്. ബന്ധുക്കള്‍ വന്നു ആയിടെന്റിഫയി ചെയ്‌താല്‍ മാത്രമേ അവ പുറത്തു വിടൂ. പരിക്ക് പറ്റിയവരുടെതും അങ്ങനൊക്കെ തന്നെ ആണ്. പ്രത്യേകിച്ച് ഇത്രയധികം പേരുടെ പേര് വിവരങ്ങളൊക്കെ ഞങ്ങളുടെ കയ്യിലുള്ള റിസര്‍വേഷന്‍ ടാറ്റ ബസില്‍ നിന്നാണ് പുറത്തു വിടുന്നത്.

എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ടാറ്റ ബേസ് ചെക്കു ചെയ്തു. നോ രക്ഷ.

അവസാനം ഹോസ്പിറ്റലില്‍ ചെന്നു അന്വേഷിക്കാന്‍ വേണ്ടുന്ന സവ്കര്യങ്ങള്‍ അദ്ദേഹം ചെയ്തു തന്നു.

പിറ്റേന്ന് ഞാന്‍ ഉടുപ്പിയിലെത്തി. അവിടെ എനിക്ക് കിട്ടിയ സഹായം വച്ചു അരിച്ചു പെറുക്കി. ആശുപത്രിയിലോന്നും ശില്പയെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു.

പ്രതീക്ഷ വറ്റിയ ഞാന്‍ തിരികെ മുംബയില്‍ എത്തി.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മേടതിന്റെ നിര്‍ബന്ധ പ്രകാരം ഞാന്‍ ജോലിക്ക് കയറി. ഒരു ചെറിയ കമ്പനി. രണ്ടു നില വീടിനുള്ളില്‍ തട്ടി കൂട്ടിയ കമ്പനി. താഴെ മേടതിന്റെ ഓഫിസ് ഒരു മുറിയില്‍. മറ്റേ മുറിയില്‍ ഞാനും പിന്നെ പ്രിയങ്കയും അന്കിതയും.അതിനുള്ളിലെ കംപുടരിനുള്ളില്‍ ഡിസൈന്‍ ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി.

ഞാന്‍ അവരെയോ മാടതെയോ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം.

ശില്പയുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അവള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചിന്ത എന്നെ ഭ്രാന്തനാക്കുന്നുണ്ടായിരുന്നു.

തട്ടിയും മുട്ടിയും ഒരു മാസം കടന്നു പോയി. ഇതിനിടയില്‍ ഞാന്‍ ആകുന്ന വിധത്തിലൊക്കെ ശില്പയെ അന്വേഷിക്കുന്നുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കു മുന്പാനെന്നോര്‍ക്കണം. സോഷിയാല്‍ മീഡിയ ഒന്നും ഇല്ല. ആകെയുള്ളത് യാഹൂ ചാറ്റ് മാത്രം. ഓര്‍ക്കുട്ട് ഒന്നും തുടങ്ങിയിരുന്നില്ല. അങ്ങനെ ഉള്ള ഒരു കാലത്ത് ശരിയായ പേരോ വിലാസമോ ഫോട്ടോയോ ഒന്നും ഇല്ലാതെ ഞാന്‍ എങ്ങനെ അവളെ തെരയാനാണ്? എങ്കിലും എല്ലാ ദിവസവും ട്രെയിനില്‍ കയറി ഞാന്‍ തേരാ പാരാ അലയും. മുംബയിലെ ഓരോ ഇടവും ഞാന്‍ തേടാന്‍ തുടങ്ങി. പക്ഷെ ….

Leave a Reply

Your email address will not be published. Required fields are marked *