ഭാഗ്യദേവത – 1

മലയാളം കമ്പികഥ – ഭാഗ്യദേവത – 1

മാന്യ, വായനക്കാർക്ക് വന്ദനം…
വെറുതെ ഒരു “കമ്പി” എഴുതുന്നതിൽ എനിക്കും താല്പര്യമില്ല.
“It’s based on a real “EVENT” എന്നൊക്കെ പറയുന്നത് പോലെ…..
ഏകദേശം ഒരു, രണ്ടുമൂന്നു വർഷങ്ങൾക്ക് പുറകോട്ടുള്ള, എന്റെ ജീവിതാനുഭവങ്ങൾ ബന്ധപ്പെടുത്തി എന്റെ ഓർമ്മച്ചെപ്പിലെ ഒരു ഏട്, കൊച്ചു കഥാരൂപത്തിൽ ഞാൻ ഇവിടെ അവതരിപ്പിക്കുന്നു. എഴുത്തിൽ മുൻനിരയിൽ ഇരിക്കുന്ന എഴുത്തുകാർ ഈ എളിയ സഹോദരനെ, അനുഗ്രഹിക്കണം….

ഇനി….. Sex നേ കുറിച്ച്, എല്ലാവർക്കും ചില വ്യത്യസ്ത ധാരണകളും കാഴ്ചപ്പാടുകളും ഉണ്ടാവാം, ചില ആളുകൾക്ക് ഇത് വായ്ച്ചാൽ രസിക്കണമെന്നില്ല. അല്ലങ്കിൽ അവർ പ്രതീക്ഷിച്ച ഫലം കണ്ടില്ല എന്നുവരാം . കഥ അവർ വിചാരിച്ച വഴിക്ക് പോകണമെന്നില്ല. കഥയിൽ എത്ര കണ്ട് യാഥാർത്ഥ്യമുണ്ട് എന്ന് ദയവായി ചികഞ്ഞു നോക്കരുത്, എന്ന് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ… ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്… എന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥ.
അക്ഷര തെറ്റുകൾ പൊറുത്തു വായിക്കണമെന്ന് അപേക്ഷ. വായനക്കാരായ എല്ലാവരിൽ നിന്നും Support പ്രതീക്ഷിക്കുന്നു…. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, ദയവായി comment box ൽ കുറിക്കാൻ മറക്കരുത്.
കുന്നും, മലയും, കാടും, മേടും, തോടും, ഒക്കെയുള്ള ഒരു കൊച്ചു ഗ്രാമമാണ് എന്റേത്.
ഞാൻ ജനിച്ചതും, വളർന്നതും, എല്ലാം നമ്മുടെ God’s own country എന്നു വിശേഷിപ്പിക്കുന്ന, നമ്മുടെ സ്വന്തം കേരളത്തിൽ തന്നെ, എന്റെ ബാല്യവും കൗമാരവും, ഏറെക്കുറെ ഇവിടെ തന്നെയാണ് ചിലവഴിച്ചത്. എങ്കിലും ഉപരിപഠനം നമ്മുടെ അയൽ സംസ്ഥാനമായ ബാംഗ്ലൂർ ആയിരുന്നു.
പിന്നെ കുറച്ചു കാലം ജോലിയും ജീവിതവുമൊക്കെ തള്ളിനീക്കിയതും, ഇവിടെ തന്നെ ആയിരുന്നു. സോഫ്റ്റ്‌വെയർ ആൻഡ് ഹാർഡ് വെയർ എഞ്ചിനീറിങ്ങിൽ ബിരുദാനന്തരബിരുദം എടുത്ത ഞാൻ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ പെട്ട്, നാട്ടിലെ തന്നെ ചില തുക്കടാ കമ്പനികളിൽ കുറെ കാലമായി ജോലി ചെയ്തു വന്നിരുന്നു.
ഇപ്പോൾ ഏകദേശം രണ്ടര വർഷമായി Switzerland ലെ ഒരു മുൾട്ടിനാഷണൽ, micro software കമ്പനിയിൽ, ചീഫ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.

അച്ഛനും, അമ്മയും, ഞാനും ഒരു സഹോദരിയും മാത്രം അടങ്ങുന്ന ഒരു കൊച്ചു യാഥാസ്ഥിതികവും ആദരണീയവുമായ കുടുംബത്തിൽ ജനിച്ചു വളർന്ന യുവാവാണ് ഞാൻ. എന്റെ പേര് ” അതുൽ ” ഈ വൃശ്ചികത്തിൽ എനിക്ക് 27 വയസ്സ് തികയും. ഒറ്റ സഹോദരി വിവാഹം കഴിഞ്ഞു ബാംഗ്ളൂരിലെ ഭർതൃഭവനത്തിൽ സ്വസ്ഥം.. ഇത് കൂടാതെ, ഒരുപാട് ആത്മാർത്ഥമായി, സ്നേഹിച്ചിരുന്ന ഒരു സുന്ദരി പൈങ്കിളിയുമായ ഒരു നസ്രാണിച്ചി പെൺകൊടി, കാമുകി യുമുണ്ടായിരുന്നു എനിക്ക്….

എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്….. നല്ലതും, ചീത്തയുമായ പലതും, എല്ലാ മനുഷ്യരുടേയും ജീവിതത്തിൽ അങ്ങിനെയൊക്കെ ഉണ്ടാവാം. അതൊക്കെ മനുഷ്യസഹജമാണ്, സ്വാഭാവികമാണ്. ചിലപ്പോൾ നമുക്ക് കഷ്ടകാലം വന്നേക്കാം. തീരാദുഃഖം അഥവാ നഷ്ട്ടബോധം, അങ്ങിനെയുള്ള കഷ്ട്ടപ്പാടുകളുടെയും, നഷ്ട്ടപ്പെടലുകളുടെയും ഇടയിൽ പെട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്…. ആ ഇരുളിന്റെ മറവിൽ ഇരുന്നു കരഞ്ഞിട്ടുണ്ട്…. ദുഃഖങ്ങൾ ആരോടും പങ്കുവയ്ക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ, ആളൊഴിഞ്ഞ ഇടങ്ങളിൽ ഇരുന്നു ഹൃദയം പൊട്ടുമാറുച്ചത്തിൽ വാവിട്ട് കരഞ്ഞിട്ടുണ്ട് ഞാൻ…….
മറിച്ച്, ഒരു “നല്ലകാലം” ദൈവം നിനക്ക് നൽകുമെന്ന്, എന്റെ സ്വകാര്യദുഃഖങ്ങളിൽ സമാശ്വസിപ്പിക്കാൻ എത്തിയ
ആത്മാർത്ഥതയുള്ള എന്റെ “ചങ്കുകൾ” ചിലരെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു… തൽക്കാലാ ശ്വാസത്തിന്, അന്ന് ഞാൻ ആ വാക്കുകളിലും വിശ്വസമർപ്പിച്ചിരുന്നു. ഒരുപക്ഷെ ദൈവം അറിഞ്ഞുകൊണ്ട് തന്നെ ചൊരിഞ്ഞ അനുഗ്രഹമാണ് എന്റെ ഇപ്പോഴത്തെ “നില” എന്ന് ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. ഒരു താഴ്ചയ്ക്ക് ഒരു ഉയർച്ച എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അത് ഒരു പ്രകൃതി നിയമമാണ്. എൻജോയ് ചെയ്തു നടക്കേണ്ട പ്രായത്തിൽ കുടുംബപ്രാരാബ്ധങ്ങൾ നെഞ്ചിലേറ്റേണ്ടി വന്ന ഒരു യുവാവ്….

നാട്ടിലെ ജോലിയിൽ വലിയ മെച്ചമൊന്നു മില്ലാത്തതിനാൽ, അൽപ്പം കൂടി, ഒരു മെച്ചപ്പെട്ട കമ്പനിയിൽ ഒരു ജോലി തേടി, രണ്ടു സുഹൃത്തുക്കളുടെ കൂടെ, ഹൈദരാബാദിൽ ഒരു ഇന്റർവ്യൂവിനു പോയതായിരുന്നു ഞാൻ,,. ഒരു നീണ്ട യാത്ര കഴിഞ്ഞുള്ള വരവ്, ആകെ ക്ഷീണിച്ചു, രണ്ടു ദിവസത്തെ ഉറക്കക്ഷീണം. അവിടെ തന്നെ നാലഞ്ച് ദിവസത്തെ അലച്ചിലും, ഓട്ട പ്രദിക്ഷണവും, എല്ലാം കഴിഞ്ഞു, തിരികെ പുലർച്ചെ ട്രെയിൻ ഇറങ്ങി. ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി… കുളിയും കഴിഞ്ഞു… അമ്മ വിളമ്പി തന്ന പ്രാതലും കഴിച്ചു…. ഞാൻ മുറി അടച്ചിട്ടു ഒരു നീണ്ട ഉറക്കമായിരുന്നു. അന്ന് സന്ധ്യ ആയപ്പോഴാണ്, പിന്നെ ഉറക്കമുണർന്നത്… അതിനിടെ അമ്മയും ചേച്ചിയും ഒക്കെ വന്നു വാതിൽ തട്ടി വിളിച്ചതെല്ലാം ഞാൻ അറിഞ്ഞിരുന്നു…. എങ്കിലും ഉറക്കിന്റെയും, ക്ഷീണാധിക്ക്യത്താലും, പിന്നെയും പിന്നെയും ചുരുണ്ട് കൂടി മഥിച്ച് ഉറങ്ങി. വൈകിട്ട് ചായ കുടിക്കാൻ വിളിച്ചപ്പോളാണ് ഞാൻ എഴുന്നേറ്റത്.. വൈകിട്ട് അഞ്ചര മണി. പല്ലുതേച്ചു കുളിയും കഴിഞ്ഞു.. വിട്ടുമാറാത്ത ആലസ്യത്താൽ ഇരിക്കുമ്പോഴാണ്, അമ്മയുടെ ഡയലോഗ്.
മോനെ… “അതൂ”..ആ കല്ല്യാണ വീട്ടീ പോണ്ടേ.. ?
ഏത് കല്യാണവീട്ടി…… ?
നമ്മുടെ തറവാട്ടിലെ കാര്യസ്ഥൻ, ശേഖരമാമയുടെ മോള്ടെ…
ഏത് ശേഖരമാമ ?.. ഏത് മോള് ???
ആ കൊച്ച് നമ്മുടെ രേഷ്മേടെ കൂടെ പഠിച്ചതല്ലേ..? നീ അറിയില്ലേ അവളെ.. ?
ആ… ? ആർക്കറിയാം.. ഇവളെക്കെ ?
(മുൻപ് ഞങ്ങളുടെ അയൽ വാസികളായിരുന്നു,. ഇപ്പോൾ ഇവിടുന്നു ഒരഞ്ചു km ദൂരെ മറ്റൊരു സ്ഥലത്ത് മാറി താമസിക്കുന്നു ) കല്ല്യാണത്തിന്റെ റിസപ്ഷൻ ആണ് അവിടെ പോയി വരണമെന്ന് അച്ഛൻ കുറെ ദിവസം മുൻപ് പറഞ്ഞതായി ഓർക്കുന്നു…
ഞാൻ എങ്ങനെ ഒറ്റയ്ക്ക് പോകും കുറെ നാളായിട്ട് ഞാൻ നാട്ടിൽ ഇല്ലാതിരുന്നതു കാരണം അവർക്ക് ആർക്കും എന്നെ വലിയ പിടുത്തമില്ല… അപ്പൊ ഞാനെന്തിനാ പോണേ.. ?
നീയല്ലാതെ ആരാ മോനെ പോണ്ടത്. ?
അമ്മ ഇപ്പോൾ പഴയ പോലെ എവിടെയും പോകാറില്ല… അച്ഛനെ ശുശ്രൂഷിച്ചും മറ്റും, വീട്ടിനകത്തു തന്നെ, ആ അടുക്കളയും, അവരുടെ മുറിയുമായ, അവരുടെ ആ ലോകം വിട്ടുള്ള എവിടേക്കും പോകുന്നത് അവർക്ക് ഇഷ്ട്ടമല്ല.
എട്ടുപത്ത് മാസം മുൻപ് ഒരു ബ്രെയിൻ സ്ട്രോക്ക് വന്നതാണ്.. അതോടെ തളർന്ന് കിടപ്പാണ്… അച്ഛൻ. അതിന് ശേഷം അങ്ങനെയാ, ആ പാവം.
വല്ലപ്പോഴും ഒന്ന് ക്ഷേത്രത്തിൽ പോകുന്നതല്ലാതെ… അതും ഞാൻ കൊണ്ടു പോയാൽ അല്ലാതെ… പിന്നെ അല്ലേ കല്യാണത്തിന് പോകുന്ന വിഷയം. കല്യാണവീട്ടിൽ പോകേണ്ട കാര്യം അമ്മ, ചേച്ചിയോട് പറയുന്നത് കേട്ടു…
ചേച്ചിയുടെ കല്യാണത്തിന് അവരുടെ വീട്ടിൽ നിന്ന് എല്ലാരും വന്നു സഹകരിച്ചിരുന്നു. ഇപ്പൊ അവരുടെ ആവശ്യത്തിന് നമ്മളാരും പോകാതിരുന്നത് ശരിയാണോ…? അപ്പൊ നീയും രേഷ്മ ചേച്ചിയും കൂടി പോയിട്ട് വാ…. വൈകിക്കേണ്ട. ബാംഗ്ലൂരിൽ നിന്നും കുറച്ചു ദിവസം താമസിക്കാനായി വീട്ടിൽ വന്നിരിക്കയാണ് എന്റെ ചേച്ചി.
എനിക്കാണെങ്കിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുന്നത്‌ തന്നെ കാലിയാ.. പിന്നെ ഉറക്കം മതിവരാതെ എഴുന്നേറ്റു വന്നതിലുള്ള ഈർഷ്യ.. എല്ലാം കൂടി ആയപ്പോൾ വല്ലാത്ത ഒരു മടി…
നിവൃത്തികേടു കൊണ്ട്, അമ്മ പറഞ്ഞത് പ്രകാരം നമ്മൾ രണ്ടുപേരും പോകാൻ ഒരുങ്ങി പുറപ്പെട്ടു. ചേച്ചിയും ഒരുങ്ങി നിൽപ്പുണ്ട്…
ഡാ… “അതൂ ” ഇതെങ്ങനൊണ്ട്…? കൊള്ളാമോന്ന് നോക്കിക്കേ ? ചേച്ചി ഒരു വിലകൂടിയ മെറ്റീരിയലിന്റ് ചുരിദാർ ഉടുത്തിട്ട് വന്ന് തിരിഞ്ഞും മറിഞ്ഞും എന്നെ കാണിച്ചിട്ട്, അഭിപ്രായം ചോദിച്ചു.
ഉം…. ഞാനൊന്ന് മൂളി. അല്ലങ്കിത്തന്നെ മനുഷ്യന് വട്ടു പിടിച്ചിരിക്കുബോഴാ അവളുടെ ഒരു ചുരിദാറ്……
അല്ലേ…? നീ എങ്ങോട്ടാ…?
ഞാനേ… വടക്കേതിലെ സീതേച്ചീടെ പശുവിന്റെ ബെർതെ ഡേ ക്ക് പോക്കയാണ്… എന്താ നീയും വരുന്നുണ്ടോ….
ഇത്രേം നേരം അമ്മ ഇവിടെന്നു പാടിയതൊന്നും നീ കേട്ടില്ലേ…?
മടികാരണം ഞാൻ ഇഴഞ്ഞു നീങ്ങികൊണ്ടാണ് ഒരുങ്ങുന്നത്.
അതും കേട്ട് ഞാൻ മിണ്ടീല്ല….
അതുകണ്ട് അമ്മ പറഞ്ഞു.
ഇത്ര ലേറ്റ് ആയിട്ട് പോയാൽ അവരെന്തു വിചാരിക്കും മോനെ…..? അമ്മയുടെ ന്യായം..
ഇത് കേട്ട് അൽപ്പം കോപത്തോടെ ഞാൻ പറഞ്ഞു.
എന്തും വിചാരിച്ചോട്ടെ… എനിക്കത് വിഷയമല്ല… അതിനിപ്പോ, “ഞാൻ” പോകുന്നത് തന്നെ വല്യ പുണ്യമാണെന്ന് വിചാരിച്ചാ മതി. പിന്നെ അമ്മ ഒന്നും മിണ്ടിയില്ല… പാവം… മക്കളോടായാലും ദേഷ്യപെട്ടൊരു വാക്ക് പോലും പറയില്ല… ആരോടും.
എയ്… അതുൽ നീയൊന്നു മിണ്ടാതിരുന്നേ… നീ എന്തിനാ അമ്മയോട് ചൂടാവുന്നെ… ? വരുന്നെങ്കിൽ പെട്ടെന്നിറങ്ങ്. പറ്റില്ലങ്കിൽ വാതുറന്ന് പറ… ഞാൻ തനിച്ച് നാളെ കാലത്ത് അവിടെ വരെ പോയിട്ട് ഗിഫ്റ്റ് കൊണ്ട് പോയി കൊടുത്തോളം… നിന്നെ ആരും ശല്ല്യം ചെയ്യില്ല… അവൾ ശാസന രൂപത്തിൽ പറഞ്ഞു.
ടൂ വീലർ എടുത്തിട്ട് പോകാമെന്നു വച്ചാൽ അത് പാതി വഴിക്ക് വച്ചിട്ട്, ആ കുന്നും മലയും മൊത്തം കയറി ഇറങ്ങണം, പിന്നെ ബാക്കി നടക്കണം… മഴയും കൂടി കിട്ടിയാൽ പിന്നെ ഭേഷായി. തുലാം മാസമാണ് ഞാൻ പറഞ്ഞു…
വേഗം വാ… !
അമ്മേ… ഞങ്ങളിറങ്ങുവാ….!! മുറ്റത്തെ ലൈറ്റിട്ട് വച്ചേക്കുട്ടോ… ! ഞങ്ങള് ചിലപ്പോൾ ലേറ്റായേക്കും അമ്മ കിടന്നോളൂ…. കാത്തിരിക്കയൊന്നും വേണ്ട ട്ടോ… ! ചേച്ചി പറഞ്ഞു.
അധികം നേരം കളയണ്ട… കഴിവതും നേരത്തെ തിരിച്ചു പോന്നോളൂ… ! കുട സൂക്ഷിച്ചോളൂ മക്കളെ… അമ്മ പറഞ്ഞു.
പുറത്തോട്ടിറങ്ങിയപ്പോൾ അധികം താമസിയാതെ ഒരു ജീപ്പ് കിട്ടി.
അവിടെ എത്തിയപ്പോൾ തന്നെ സമയം 7 മണി ആയി. പിന്നെ പെട്ടെന്നൊന്നും തിരികെ വരാൻ പറ്റീല്ല… കാരണം കുറെ ഏറെ പരിചയക്കാരും നാട്ടുകാരും… കുടുംബക്കാരും ബന്ധുക്കളും… നാട്ടു വിശേഷം വീട്ടുവിശേഷം എന്നല്ല വീട്ടിലെ പശുതൊഴുത്തിലെ കാര്യങ്ങൾ വരെ അന്വേഷിച്ചു മാത്രമേ ഞങ്ങളെ വിട്ടുള്ളു… ഒക്കെ ചോദിച്ചും പറഞ്ഞും നേരം പോയതറിഞ്ഞില്ല… ഒൻപതു മണിയോടെ ഇറങ്ങി പുറപ്പെട്ടു.
വരാൻ നേരം ഒരു ജീപ്പെങ്കിലും കിട്ടിയത് കൊണ്ട് പെട്ടെന്ന് തന്നെ ഇവിടെ എത്തി… ഇനി തിരികെ പോകുന്ന കാര്യമാണ് കഷ്ട്ടം….

Leave a Reply

Your email address will not be published. Required fields are marked *