മഞ്ഞുരുകും കാലം – 5

മലയാളം കമ്പികഥ – മഞ്ഞുരുകും കാലം – 5

അഭിപ്രായങ്ങൾക്ക് നന്ദി. നീട്ടി എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഈ ലക്കത്തിൽ കമ്പിയില്ല.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങനെ ചിഞ്ചുനെ അനുഭവിച്ചതിന്റെ ഓർമയിൽനിന്ന് ഉണർന്നു ഞാൻ എന്റെ പോളിസ്റ്റർ പുതപ്പിന്റെ ഉള്ളിൽ നിന്ന് പയ്യെ പുറത്തോട്ട് ഇറങ്ങി. മണി പത്തായെങ്കിലും ഇപ്പോഴും നല്ല കുളിരുണ്ട്. ബിടെക് കഴിഞ്ഞു വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്ന കാലംതൊട്ട് ഞാനാണെങ്കിൽ ഇലാസ്റ്റിക് ജെട്ടിക്കു പകരം ബോക്സർ ഇട്ടു തുടങ്ങിയത്. അതാവുമ്പോൾ വീട്ടിലും പറമ്പിലും മുണ്ടോ പാന്റോ ഇല്ലാതെ സ്വര്യവിഹാരം നടത്താം.
കട്ടിലിൽ നിന്ന് എഴുനേറ്റ് ഞാനൊന്ന് ഞെളിഞ്ഞു പേസ്റ്റും ബ്രഷും എടുത്ത് കോമൺ ബാത്റൂമിലോട്ട് നടന്നു. പതിനാറു മുറികൾക്ക് ഒരു ബാത്രൂം. അതാണ് നാഗ്പൂർ NITയിലെ മെൻസ് പിജി ഹോസ്റ്റലിലെ കണക്കു. മൂന്ന് കുളിമുറി,നാല് കക്കൂസ്, യൂറിനൽ വേറെ, നാല് വാഷ്ബേസിൻ. ഇതാണ് ബാത്രൂം. അഡ്മിഷ എടുക്കാൻ വൈകിയതുകൊണ്ട് എനിക്ക് റൂം കിട്ടിയത് അന്നത്തെ എന്റെ സീനിയർസിന്റെ കൂടെയായിരുന്നു. അതും രണ്ടാം നിലയിൽ. അവരൊക്കെ പോയതോടെ എനിക്ക് ചുറ്റും ജൂനിയർസായി. ആദ്യവർഷ വിദ്യാർത്ഥികൾക്ക് രാവിലെ ക്ലാസ്സുള്ളതിനാൽ അവരെല്ലാം ഒന്പതാവുന്നതിനു മുൻപേ ഹോസ്റ്റലിൽ നിന്നനിറങ്ങും. ഒന്പതരക്കും മുക്കാലിനും ഇടക്ക് ബാത്രൂം ഹൗസ്കീപ്പിംഗ് സ്റ്റാഫ്‌ കഴുകി ഇടും. പത്തുമണിക്കെഴുനേറ്റ് വരുന്ന എനിക്കിതൊരു വിൻ-വിൻ സിറ്റുവേഷൻ ആണ്. തിരക്കുമില്ല, വൃത്തിയുമുണ്ട്.
തിരിച്ചു മുറിയിലേക്ക് വന്ന ഞാൻ വീണ്ടും ചമ്രംപടിഞ്ഞു കട്ടിലിൽ ഇരുന്നു. കോളെജിലോട്ട് പോവാൻ മടി. അങ്ങോട്ട് ചെല്ലുമ്പോൾ തന്നെ എന്റെ പ്രൊജക്റ്റ് ഗൈഡിന്റെ തിരുമോന്ത കാണാൻ എനിക്ക് മനസ്സുവന്നില്ല. കൈകളിൽ ഊന്നി ഞാൻ പുറകോട്ട് ചാരി. എന്നിട്ട് എന്റെ റൂമിലൂടെ ഒന്ന് കണ്ണോടിച്ചു. സിംഗിൾ റൂമാണെങ്കിലും നല്ല വിശാലമാണ്. ക്യാമ്പസ്സിലെ ഇപ്പോഴത്തെ ഏറ്റവും പഴയതാണേലും ഒരു വിള്ളലോ ബലക്ഷയമോ ഇല്ലാത്ത കെട്ടിടം. തറയിൽ മൊസയ്ക്കാണ്. എട്ടടി വീതിയും പന്ത്രണ്ടടി നീളവും. രണ്ടു വാതിലുകൾ. ഒന്ന് റൂമിൽ കടന്നുകൂടാനും മറ്റൊന്ന് ഒരു ചെറിയ ബാൽക്കണിയിലേക്കും. ബാല്കണിയിലേക്ക് രണ്ടു ജനാലകളും ഉണ്ട്.
ഭിത്തിയിൽ ഞാൻ വന്നതിനു ശേഷമുള്ള ചിത്രപ്പണികളാണ് കൂടുതലും. വല്യ വരപ്പൊന്നുമില്ല. ചില പാട്ടുകളുടെ വരികൾ. മലയാളത്തിലും ഹിന്ദിയിലും. അത്രമാത്രം. പിന്നെ രണ്ടാമത്തെ വാതിലിൽ പണ്ടാരോ തറച്ച ആണിയിൽ തൂക്കി ഇട്ടിരിക്കുന്ന ഒരു പഴയ മാല.
ചന്ദനത്തിന്റെ തടികൊണ്ടുണ്ടാക്കിയ ചെറിയ മുത്തുകളുള്ള ഒരു പഴയ മാല. പണ്ട് കൊല്ലാതെ കോളേജിൽ നിന്ന് ഓൾ ഇന്ത്യ ടൂർ പോയപ്പോൾ ഡൽഹിയിലെ അക്ഷർധാമിൽ നിന്ന് മുപ്പതു രൂപയ്ക്കു അമ്മക്ക് കൊടുക്കാൻ വാങ്ങിയതാണ്. ആ ടൂർ തീരുംബുൻപേ അത് എന്റെ കഴുത്തിലും കൈകളിലുമായി ചേക്കേറി. അതിനൊരു കഥ ഉണ്ട്. അത് വഴിയേ പറയാം.
ഡിപ്പാർട്മെന്റ് റെജിസ്റ്ററിൽ എന്റെ ഒപ്പും കൂടി ഇടാൻ ഫോൺ വിളിച്ചു വിഷ്ണൂനെ ചട്ടം കെട്ടി. അവനും എഴുനേറ്റതേ ഉള്ളു. പക്ഷെ പതിനൊന്നിന് അവനു അവന്റെ ഗൈഡിനെ കാണണം എന്ന് ഇന്നലെ പറഞ്ഞത് ഞാനോർത്തിരുന്നു. അങ്ങനെ ഇന്നത്തെ കാര്യം ഒക്കെ ആയി. വിഷ്ണുവും മലയാളിയാണ്. ജനിച്ചതും പഠിച്ചതുമൊക്കെ ഹൈദരാബാദിൽ. വേറൊരുത്തനും കൂടിയുണ്ട് മലയാളിയായിട്ട് എന്റെ ക്ലാസ്സിൽ. ഷമീർ. മലപ്പുറം വാളാഞ്ചേരിക്കാരൻ.
റൂമിലുള്ള അലമാരയുടെ കതകിൽ ഒട്ടിച്ച എന്റെ ഷെഡ്യൂൾ ഞാനൊന്ന് നോക്കി. പ്രൊഫ്. മേശ്‌റാം(ഗൈഡ്)നു പ്രൊജക്റ്റ് ടോപ്പിക്ക് കണ്ടുപിടിച്ചു കൊടുക്കാനുള്ള തീയതി വല്ലാതെ അടുത്തിരിക്കുന്നു. മൂന്നാലെണ്ണം കണ്ടുപിടിച്ചു കൊടുത്താ ഞാൻ. ആ മൈരൻ അതിനൊക്കെ ഒക്കെ പറഞ്ഞതുമാണ്. ഓരോ വിഷയം കണ്ടുപിടിച്ചു കൊടുത്തു, അതിൽ അഞ്ചെട്ടു ഗവേഷണ പത്രങ്ങളും വായിച്ചു വീണ്ടും കാണാൻ ചെല്ലുമ്പോൾ അയ്യാൾ ഒരു മാതിരി ഓന്തിന്റെ സ്വഭാവം പുറത്തെടുക്കും. ടോപ്പിക്ക് മാറ്റാൻ. അങ്ങനെ ടോപ്പിക്ക് മാറ്റി മാറ്റി ഞാനൊരു പരുവമായി. കൂടെ പഠിക്കുന്ന അലവലാതികൾ ടോപ്പിക്കും എടുത്ത് റിസേർച്ചും തുടങ്ങി. ആ അണ്ടി ഊമ്പി ആദി ബസു (ബംഗാളി) അവന്റെ സ്വന്തമായി ഒരു പേപ്പർ പബ്ലിഷ് ചെയ്യുകയും ചെയ്തു. ഇവിടൊരുത്തൻ തൊടങ്ങിയതുപോലുമില്ല. ആഹ്, എല്ലാം ശെരിയാകും. എന്തായാലും ഒറക്കമെഴുന്നേറ്റു. ഇനിയിപ്പം ലഞ്ച് എവിടുന്നാവണമെന്ന് തീരുമാനിക്കാം.
ഈ നാഗ്പൂരിൽ എത്തിയതിനു ശേഷമാണ് ജീവിതത്തിന്റെ ആ വല്യ സത്യം ഞാൻ മനസ്സിലാക്കുന്നത് – ജീവിതത്തിൽ ഏറ്റവും വലുത് രണ്ടു കാര്യങ്ങളാണ് – ഒന്നുറക്കം, മറ്റേത് ഭക്ഷണം. രണ്ടും ആവശ്യത്തിന് ഇല്ലേൽ മൂഞ്ചിപ്പോകും. അതോണ്ട് രാവിലത്തെ പ്രാതൽ കഴിച്ചില്ലേലും ഞാൻ മൂക്കുമുട്ടെ ഉച്ചക്ക് തട്ടും. ഇനി അഥവാ രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്നു സിനിമ കണ്ടാലും രാവിലെ കിടന്നുറങ്ങും. നമ്മുടെ ആരോഗ്യമാണല്ലോ നമ്മുക്ക് വലുത്!.
കോളേജിന് പുറത്തു ഒരുപാട് ഹോട്ടലുകളും വഴിയോര കച്ചവടക്കാരും ഉണ്ട്. അതുകൊണ്ട് ഭക്ഷണത്തിനൊരു പഞ്ഞവുമില്ല. ഇന്നലെ പിള്ളേർടെകൂടെ ഫുട്ബോൾ കളിച്ചിട്ട് വന്നു കുളിച്ചതുകൊണ്ട് ഞാൻ രാവിലെ കുളിക്കാനൊന്നും നിന്നില്ല. ജീൻസും ഷർട്ടും വലിച്ചുകയറ്റി അതിനു മുകളിലൂടെ ഒരു കോട്ടൺ ജാക്കറ്റും ഇട്ടോണ്ട് ഞാൻ കാശും എടുത്തോണ്ട് താഴേക്ക് പടിയിറങ്ങി. സമയം പന്ത്രണ്ടര കഴിഞ്ഞു. പത്തുമുന്നൂറു ഏക്കർ ഉണ്ട് കാംപസ്. ഒന്ന് പുറത്തിറങ്ങാൻ രണ്ടുകിലോമീറ്റർ നടക്കണം. അതോണ്ട് സവാരി സൈക്കിളിലിൽ ആണ്. ഞാൻ ഡിപ്പാർട്മെന്റിലോട്ട് ആഞ്ഞു ചവിട്ടി. തെലുങ്കൻ പീറ്ററിനെയോ നമ്മടെ വിഷ്ണൂനെയോ പൊക്കണം. പൊറത്ത്പോയി വല്ലോം കേറ്റണം.
അതാണ് അജണ്ട!
നമ്മടെ മേശ്‌റാം പന്ത്രണ്ടാവുമ്പോഴേ സ്ഥലം വിടും. അതുകൊണ്ടു ഞാൻ ആരെയും പേടിക്കാതെ തന്നെ ഡിപ്പാർട്മെന്റിൽ കയറി. വിഷ്ണുവിന്റെ ലാബ് ഏറ്റവും മുകളിലാണ്. ഓടി കയറി. അവിടെത്തിയപ്പോൾ അളിയൻ ഒരു കിളിയുമായി സൊള്ളുന്നു. അവൻ തടികൊണ്ടുണ്ടാക്കിയ വള്ളികസേരയിൽ ചാരി ഇരിക്കുന്നു. അവൾ അവനു ആമുഖമായി, എനിക്ക് പുറംതിരിഞ്ഞ അവന്റെ മേശയുടെ മുകളിൽ ഇരിക്കുന്നു.
“ബിടെക്കിനു പഠിക്കുന്ന പ്രിയംവദയുടെ പുറവും കുണ്ടിയുമല്ലേ അത്?”
“താന്നെടേയ് തന്നെ”
പ്രിയംവദ കോളേജിൽ അറിയപ്പെടുന്ന ഒരു സുന്ദരിയാണ്. ഞങ്ങടെ ഡിപ്പാർട്മെന്റിൽ തന്നെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനി. അവൾക്കും നമ്മടെ വിഷ്ണൂനും ഒരേ ഗൈഡാണ്. അതോണ്ട് ചിലപ്പോഴൊക്കെ ഡൗട്ട്സ് ചോദിയ്ക്കാൻ അവൾ ഇവന്റടുത് വരാറുണ്ട്.
ഞാൻ വന്നു നിൽക്കുന്നത് കണ്ടപ്പോൾ അവനെന്നെ കണ്ണുകാണിച്ചു, “പോ പോ, ഇങ്ങോട്ട് വരണ്ടാ”.
തെണ്ടി.
ഹിന്ദി അറിയാവുന്നത് കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. അതിലൊന്നാണ് ഞാനിപ്പോൾ കണ്ടത്. പണ്ട് എട്ടാംക്ലാസ്സിൽ വെച്ച മതിയാക്കിയതാണ് ഞാൻ ഹിന്ദി. ഇപ്പൊ വേണ്ടായിരുന്നു എന്ന് തോനുന്നു.
എന്നാപ്പിന്നെ പീറ്ററിനെ പോക്കാമെന്നു വിചാരിച്ചു ഞാൻ താഴോട്ടിറങ്ങി. തെലുങ്കനാണ് പീറ്റർ. സത്യ ക്രിസ്ത്യാനി. എന്നെക്കാൾ ഉയരവും വണ്ണവും. സത്യ ക്രിസ്ത്യാനി എന്ന് വച്ചാൽ ഒടുക്കത്തെ സത്യ ക്രിസ്ത്യാനി. സിനിമ കാണില്ല, തുണ്ട് കാണില്ല, മറ്റു ദേവാലയങ്ങളിലെ പ്രസാദം കഴിക്കില്ല.
അവനേം കൂട്ടി കോളേജിന്റെ മെയിൻ ഗേറ്റിലേക്ക് നടന്നു. ഉച്ചയായിട്ടും വല്യ വെയിലില്ല. തന്നെയുമല്ല ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ സൈക്കിൾ ചവുട്ടാനും പാടാ.
ഒക്ടോബർ അവസാനമാവുമ്പോഴേക്കും ഇവിടുത്തെ ക്ലാസ്സുകളൊക്കെ ഏകദേശം തീരും. പിന്നെ സ്റ്റഡി ലീവും പരീക്ഷയുമാണ്. ഉടൻതന്നെ റിസൾട്ടും കിട്ടും. ഇന്ന് തുലാം ഒന്നാണെന്ന് അമ്മ രാവിലെ ഇങ്ങോട്ട് വിളിച്ച പറഞ്ഞിരുന്നു. അമ്പലത്തിൽ പോകണമെന്നും തൊഴണമെന്നുമൊക്കെ സ്ഥിരം നമ്പറും ഇറക്കി.
കുളിച്ചത് പോലുമില്ല. പിന്നെയാ അമ്പലം.
മെയിൻ ഗേറ്റിന്റെ അടുത്തുള്ള ഉദ്യാനത്തിൽ ഇണക്കുരുവികൾ ഇരുന്നു സല്ലപിക്കുകയും ചെറുതായി തൊട്ടുതലോടുകയും ചെയ്യുന്നുണ്ട്. ഇവിടെ വന്നിട്ട് വർഷം ഒന്നര ആവാറായതോണ്ട് ഇതൊക്കെ ഞങ്ങൾ കണ്ടില്ലന്നു നടിച്ചതേയുള്ളു. നാട്ടിലായിരുന്നേൽ സദാചാര നാറികൾ ഇതൊക്കെ വെച്ച് പൊറുപ്പിക്കുമോ?
പീറ്റർ അവന്റെ ഇഷ്ട ഫുട്ബോൾ ടീമായ ലിവർപൂളിനെക്കുറിച്ചു വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ക്യാമ്പസിനു പുറത്തുള്ള ഒരു ഫാസ്റ്റ് ഫുഡ് ഹട്ടിൽ കയറി ഞങ്ങൾ ഫ്രൈഡ് റൈസും എഗ്ഗ് റോളും തട്ടി. ബില്ലും അടച്ചു ഇറങ്ങുമ്പോൾ തെണ്ടി വിഷ്ണു റ്റ്പ്രിയംവദയുമായി ഞങ്ങൾ കയറിയ ഹട്ടിന്റെ എതിർവശമുള്ള ചായക്കടയിൽ നിന്ന് ചായ കുടിക്കുന്നു. സമയമേതായാലും ഈ ഉത്തരേന്ത്യക്കാർക്ക് ചായകുടി ഒരു വീക്നെസ്സാ. നിന്നെ പിന്നെ കണ്ടോളാമെന്നു അംഗം കാണിച്ചു ഞങ്ങൾ അവിടുന്നൂരി.
“അപ്പൊ ഇനി എന്താ പരുപാടി”, പീറ്ററെന്നോട് ഇംഗ്ലീഷിൽ ചോദിച്ചു.
“ഓ, റൂമിൽ പോകണം, കിടക്കണം, വൈകിട്ട് മെസ്സിൽപോയി ചായകുടിക്കണം, ഗ്രൗണ്ടിൽ പോകണം, ഫുട്ബോൾ കളിക്കണം”, ഞാൻ പറഞ്ഞു നിർത്തി.
“കളിയ്ക്കാൻ പോകുമ്പോൾ മിസ്സ്ഡ് കാൾ അടി”, തിരിച്ചിങ്ങോട്ട് അവനും.
എന്നായാലും വന്നതല്ലേ, ആ വിഷ്ണുനെ കണ്ടിട്ട് കുറച്ചുനേരം പരദൂഷണം പറയാം എന്നുകരുതി ഞാൻ വീണ്ടും മുകളിലോട്ട് നടന്നു. ഒരു ഇരുപത് മിനറ്റ് കഴിഞ്ഞപ്പോൾ അവനെത്തി. ഭാഗ്യം, അവളില്ല. “എന്തോന്നെഡേയ്” എന്ന് ഞാൻ ആംഗ്യം കാണിച്ചു. “അവൾക്കൊരു ഡൌട്ട് ഉണ്ടായിരുന്നു, അത് ക്ലിയർ ചെയ്തു കൊടുത്തേനു ചായ മേടിച്ചു തന്നു”, എന്ന സ്ഥിരം ഉത്തരം പറഞ്ഞു അവൻ തലയൂരി.
“അവളുടെഅമ്മേടെ ഒരു ഡൌട്ട്” എന്ന് തിരിച്ച പറയണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ പണ്ട് ബിബിന്റ്റെടുത്തും ശശിയണ്ണൻറ്റെടുത്തും സംസാരിച്ചത് പോലെ ഇവിടെ സംസാരിക്കാൻ പറ്റൂല്ല. കാരണം ഇവിടെ ഞാൻ ഡീസെന്റാ.
നമ്മൾ ആരോടെങ്കിലും അമിതമായി, അല്ലേൽ ഒരു പരിധി വിട്ടു സൗഹൃദമായാൽ പിന്നെ തമ്മിലുള്ള സംഭാഷണങ്ങളിൽ ഏറെക്കുറെ തെറിയും, കമ്പിയും, തമാശയുമായിരിക്കും. അത്തരത്തിലുള്ള സൗഹൃദങ്ങൾ നാഗ്പൂരിൽ വേണ്ട എന്ന ദൃഢനിശ്ചയവുമായാണ് ഞാനിങ്ങോട്ട് വണ്ടികയറിയത്. കാരണങ്ങൾ വഴിയേ പറയാം.
വിഷ്ണു നാട്ടിൽ തൃശൂരാണ് സ്ഥലം. അവൻ ഡിസംബറിൽ നാട്ടിൽ വരുന്നുണ്ട്. എവിടൊക്കെ കറങ്ങണം എന്ന പ്ലാനിടുകയാണ് ലക്‌ഷ്യം. എനിക്ക് വല്യ ഉത്സാഹമൊന്നുമില്ലായിരുന്നു. ബിടെക് കഴിഞ്ഞു നിന്ന രണ്ടുകൊല്ലംകൊണ്ട് ഞാൻ കേരളത്തിലെ ഏറെക്കുറെ എല്ലാ സ്ഥലങ്ങളിലും പോയിക്കഴിഞ്ഞിരുന്നു. കാസർകോടുമുതൽ പാറശാല വരെ.
ഒരു നാലരയോടടുപ്പിച്ചു ഞങ്ങൾ ഇറങ്ങി, ഹോസ്റ്റലിലോട്ട്. പീറ്ററിനെ വിളിക്കാൻ ചെന്നപ്പോ അവൻ ഞങ്ങടെ ക്ലാസ്സ്‌മേറ്റായ ആയുഷി റാത്തോടുമായി സംസാരിച്ചോണ്ടിരിക്കുന്നു. ആയുഷി നാഗ്പ്പൂർകാരി തന്നാണ്. പക്ഷെ വീട്ടിലേക്കുള്ള ദൂരം കൂടുതലുണ്ടായിരുന്നോണ്ട് ഹോസ്റ്റലിലായിരുന്നു താമസം. ഒരു കൊച്ചു ചരക്കാണ് നമ്മടെ ആയുഷി. ഡാൻസർ ആണ്. ഓട്ടക്കാരി ആണ്. പാൽ കടഞ്ഞെടുത്ത വെണ്ണയുടെ നിറം. അഞ്ചരയടി പൊക്കം. ആവശ്യത്തിന് മൂടും മൊലയും. അവളും പീറ്ററും ഒടുക്കാത്ത കൂട്ടാണ്. അവളുടെ പ്ലസ്‌ടു തൊട്ടേയുള്ള കാമുകനെ കുറിച്ചും അവര് വീട്ടിൽ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയുമാണ് മിക്കപ്പോഴുമുള്ള സംസാരം. ഞാൻ തലയിടാറില്ല.
അവരെയും കൂട്ടി ഞങ്ങൾ തിരിച്ചു ഹോസ്റ്റലിലേക്ക് നടന്നു. പ്രൊഫസർമാരുടെ തന്തക്കു വിളിച്ചും, കാലാവസ്ഥയുടെ വ്യതിയാനത്തെക്കുറിച്ചും മറ്റും പറഞ്ഞു ഞങ്ങൾ ഞങ്ങടെ ഹോസ്റ്റലിൽ എത്തി. ചായയോ കടിയും അകത്താക്കി ഓരോരുത്തരുടെ റൂമിൽ ചേക്കേറി. അരമണിക്കൂർ കഴിഞ്ഞു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഫുട്ബാളുമായി ഗ്രൗണ്ടിലേക്ക് വരാൻ ജൂനിയർ മലയാളിയായ ഹാഫിസിനെ ചട്ടംകെട്ടി ഞാൻ ബൂട്ടുമായി ഗ്രൗണ്ടിലേക്ക് പോയി.
ഒറ്റകുഞ്ഞുമില്ല ഗ്രൗണ്ടിൽ. സാധാരണ ഈ സമയത്തു ഒന്നുരണ്ടു പിള്ളേർ ഓടാൻ കാണേണ്ടതാണ്. അവരെ കാണാനാണ് ഞാൻ ഗ്രൗണ്ടിൽ നേരത്തെ ഇതാര്. പഴയ പരുപാടി തന്നെ. ഒളിഞ്ഞു നോട്ടം. പ്രായമെത്രയായാലും അണ്ണാൻ മറക്കുമോ? ഏത്? മരംകയറ്റം!
ബൂട്ടും കെട്ടി ഗ്രൗണ്ടിന്റെ ഒത്ത നടുക്ക് ഞാനിരുന്നു. കൈകൾ പുറകോട്ടൂന്നി മാനത്തേക്ക് നോക്കി. മണി അഞ്ചരയേ ആയോളെങ്കിലും മാനം ഇരുട്ടി തുടങ്ങി. അങ്ങിങ്ങായി മേഘങ്ങളും ഇരുണ്ടു കൂടിയിരിക്കുന്നു. അതിലൊരു മേഘത്തിന്റെ രണ്ടറ്റവും കൂർത്തു നിൽക്കുന്നു. “നമ്മടെ പഴേ ചിഞ്ചുവിന്റെ കൂർത്ത മുലഞെട്ടുപോലെ”, ഞാൻ അറിയാതെ ഉറക്കെ പറഞ്ഞു പോയി.
ചിഞ്ചു. ആദ്യമായി കാമത്തിന്റെ ചുരുൾകെട്ടഴിക്കാൻ എനിക്ക് സാഹചര്യമൊരുക്കി തന്നവൾ! ആദ്യത്തെ സംഭവത്തിന് ശേഷം പല തവണ അവളുടെ പൊയ്കയിലെ വെള്ളം കുടിക്കാൻ അവസരം തന്നിട്ടുണ്ടെങ്കിലും ഒന്ന് കളിക്കാൻ അവള് സമ്മതിച്ചില്ല. എന്താ സമ്മതിക്കാഞ്ഞതെന്നു ഞാനൊട്ടും ചോദിക്കാനും പോയില്ല. അവള് നമ്മടെ കാമുകിയോന്നുമല്ലല്ലോ. കെട്ടാനും പ്ലാൻ ഇല്ല. പിന്നെ വല്ലപ്പോഴും അവൾ കുണ്ണ കുലിക്കിയും ഊമ്പിയും നമ്മക്കും നിർവൃതി അണയാൻ സാധിച്ചിട്ടുമുണ്ട്. അവളുടെ ഫോൺ നമ്പർ എന്റെ ഫോണിൽ ഇപ്പോഴും കെ. ചിഞ്ചു എന്നാണ് സേവ് ചെയ്തിട്ടുള്ളത്.
“കഴപ്പി ചിഞ്ചു”.
ബിടെക് പഠിക്കുന്ന കാലത് ക്‌ളാസ്സിലെ ഒരുവളിൽ എനിക്കൊരു കണ്ണുണ്ടായിരുന്നു. സുല്ഫത്. സുൽഫി. NRI. എന്നെക്കാളും ഒന്നരവയസ്സിനു മൂപ്പ്. തട്ടം. വെറും കറുപ്പ് തട്ടമല്ല. വിവിധനിറത്തിലുള്ള കളർഫുൾ തട്ടംസ്.
അടിപൊളി.
എണ്ണകറുപ്പ്.
അഞ്ചടി അഞ്ചിഞ്ച് നീളം.
അളവ് ഞാനെടുത്തില്ല.
ആ ടൈപ്പ് ഭ്രമമല്ലായിരുന്നു.
ഒരു മാതിരി ദിവ്യ പ്രണയം ലൈൻ.
ചിഞ്ചുവുമായി വദനസുരതത്തിലേർപ്പെട്ടിട്ടും എനിക്ക് സ്വതവേ ഉള്ള പെൺ-പേടി മാറിയില്ലായിരുന്നു. അതോണ്ട് പഠിച്ച നാല് വർഷത്തിൽ സുല്ഫിയുമായി നേരിട്ട് കണ്ടു മിണ്ടിയ വേളകൾ വിരലിൽ എണ്ണാവുന്നത്രേം മാത്രം. എങ്ങനെയേലും അവളോട് മിണ്ടണം. എന്തേലുമൊക്കെ പറയണം, എന്നൊക്കെ ചിന്തിച്ചു നടന്നപ്പോൾ അതാ എന്റെ സ്വന്തം വല്യമ്മച്ചിയുടെ മോൻ, കൃഷ്ണ്ണണ്ണൻ സ്വന്തമായി ശാസ്‌താംകോട്ടയിൽ ഒരു മൊബീൽ കട തുടങ്ങുന്നത്. കടയുടെ ഉദ്‌ഘാടദിവസം തന്നെ ഞാൻ അണ്ണന്റടുത് സ്വകാര്യമായി പറഞ്ഞു ഒരു സിം ഒപ്പിച്ചു. ഭാരതി എയർടെൽ.
ഉടായിപ്പ് BSNL പോലല്ല, മെസ്സേജ് ഓഫർ ചെയ്താൽ അൺലിമിറ്റഡ് മെസ്സേജുകൾ വിടാം. ആഹാ. സിമ്മ് കിട്ടിയതിന്റെ ഏഴാം നാൾ ശശിയണ്ണന്റെ പഴയ മൊബൈലിൽ നിന്ന് ഞാൻ അയച്ചു സുല്ഫിക്കൊടു ഹായ്.
തിരിച്ചൊരു “ആരാ ഇത്?” പോയിട്ട് തെറി പോലും വന്നില്ല. പിന്നുള്ള മെസ്സേജോന്നും ഡെലിവർ ആയില്ല. സ്വതവേ പേടിത്തൊണ്ടനായ ഞാൻ അങ്ങനെ സിമ്മ് വാങ്ങിയതിന്റെ പതിനാലാം നാൾ അത് ഓടിച്ചുകളയേണ്ടി വന്നു.
“ഒളിച്ചിരുന്നിട്ട് കാര്യമില്ല. ഗൊറില്ല വാർ ഫേർ നടത്താൻ സമർത്ഥരായ ഗൂർഖകൾ പോലും കാര്യത്തോടടുക്കുമ്പോൾ നേർക്ക് നേരെ വന്നാണ് ജുദ്ധം ചെയ്യുന്നത്”. കട്ട റമ്മിന്റെ ചവർപ്പ് മാറാൻ അതിലോട്ട് കൊക്ക കോള കമ്മത്തികൊണ്ട് ശശിയണ്ണൻ എനിക്കുപദേശം തന്നു.
“ജുദ്ധമല്ലണ്ണാ, യുദ്ധം. യുക്തിവാദിയുടെ യു”. അടിച്ചു കിറുങ്ങിയിരുന്ന ബിബിന് ജീവനുണ്ടന്ന് അപ്പോഴാണറിഞ്ഞത്.
“വോ, തന്നെ, ഡൽഹിയിലൊക്കെ ജുദ്ധം എന്നാണ് പറേണത്”.
പണ്ട് പോളി പഠിച്ചുകഴിഞ്ഞു കുറച്ചു കാലം ശശിയണ്ണൻ ഡൽഹിയിലെ ഏതോ കൂറ കെമിക്കൽ ഫാക്ടറിയിൽ നിന്നിരുന്നു. അതിന്റെ സീനിയോറിറ്റി അണ്ണൻ അപ്പോൾ വിതറി.
ബിബിൻ തിരിച്ചു കോമയിലേക്ക് പോയി.
മൂന്നാം വർഷത്തിലെ ആദ്യ സെമെസ്റ്ററിലെ ഓണാവധിക്കാണ് ഞങ്ങൾക്ക് ടൂർ. ഓണത്തിന്റെ പത്തു ദിവസവും അല്ലാതെ അഞ്ചു ദിവസം കൂട്ടി മൊത്തം പതിനഞ്ചു ദിവസം. അതിന്റെ “പ്ലാനിങ് ആൻഡ് ഇനിഷിയേറ്റീവ്” കമ്മിറ്റിയിലെ അംഗങ്ങൾ ഒത്തുകൂടി പ്ലാൻ ചെയ്തു പ്ലാൻ ചെയ്തു അവസാനം ജവാനിലും ഓംലെറ്റിലും എത്തി നിക്കുന്ന സമയത്താണ് ഞാൻ ശശിയണ്ണനോട് ഉപദേശം ചോയ്ച്ചത്. അതെന്റെ തെറ്റ്. പക്ഷെ അണ്ണൻ പറഞ്ഞതിലും കാര്യമുണ്ട്.
കാരണം, ക്ലാസ്സിലെ പ്രധാന സഖാവുമാരിലൊരാളും, അടുത്ത യൂണിയൻ ജനറൽ സെക്രട്ടറി ആവും എന്ന് എകദേശം ഉറപ്പായ ജിതിൻ രമേശന് അവളുടെ മേലൊരു കണ്ണുണ്ടെന്ന് കാരക്കമ്പി എനിക്ക് കിട്ടിയിരുന്നു. കാസർകോടുകാരനും സുമുഖനും കവിയും ട്രാക്ക് ആൻഡ് ഫീൽഡ് കോളേജ് ടീമിലുള്ള ജിതിനുമായി നമ്മക്കൊന്നും പിടിച്ചുനിൽക്കാൻ പറ്റില്ല. അത് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ അന്നെനിക്കുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *