മലയാളം കമ്പികഥ – അജ്ഞാതന്റെ കത്ത് – 4
അവിടെത്തും വരെ അതാരാവും എന്ന ചിന്ത മനസിനെ മഥിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ അവിടെ എത്തിയപ്പോൾ വെയിലിനും ശക്തി കൂടിയിരുന്നു. എന്നെ കണ്ടതും അരവി അടുത്തേക്ക് വന്നു.
“വേദ ആത്മസംയമനം വിടരുത്. പിടിച്ചു നിൽക്കണം”
ഇവനെന്തിനാ എന്നോടിങ്ങനെ പറയുന്നതെന്ന് ചിന്തിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
ഒരു പോലീസുകാരാൻ എതിരെ വന്നു തടഞ്ഞു.
” അങ്ങോട്ട് പോവരുത് ”
“സർ, ഇതാണ് വേദപരമേശ്വർ .ഇവരാണ് ബോഡി ഐഡന്റിഫൈ ചെയ്യേണ്ടത്. ”
അരവി ഇടയ്ക്ക് കയറി പറഞ്ഞു. പോലീസുകാരൻ എന്നെ അടിമുടി നോക്കി.ഒന്നേ നോക്കിയുളളൂ ഞാനാ മുഖത്തേക്ക്.
ദേഹം തളരുന്നു,
കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ……
കൺമുന്നിലെ കാഴ്ച്ച അകലുന്നതാണോ മായുന്നതാണോ വ്യക്തമാവുന്നില്ല. വലതു കൈയിൽ മയിൽപീലിയുടെ പച്ചകുത്തിയത് പല തവണ കണ്ടതാണ് വെച്ചു വിളമ്പി കൈ.
അരവിയെ നോക്കി ഞാൻ
“സുനിത….. ”
മലയാളം കമ്പികഥ – അജ്ഞാതന്റെ കത്ത് – 1
മലയാളം കമ്പികഥ – അജ്ഞാതന്റെ കത്ത് – 2
മലയാളം കമ്പികഥ – അജ്ഞാതന്റെ കത്ത് – 3
ബാക്കി പറയാനാവാതെ ഞാൻ വിതുമ്പിപ്പോയി.അരവി ആശ്രയമെന്നോണം ചേർത്തു നിർത്തി.
FIR തയ്യാറാക്കുന്ന പോലീസുകാരനോട് എന്നെ കൂട്ടി വന്ന പോലീസുകാരൻ എന്തോ പറഞ്ഞു. തിരികെ വന്നയാൾ പറഞ്ഞു.
“SI സാർ വിളിക്കുന്നു”
ഞാനും അരവിയും എസ് ഐ യുടെ അടുത്തേക്ക് ചെന്നു.
45 വയസകാരനായ സതീന്ദ്രൻ നായരെന്ന SI എന്നെ അടിമുടി നോക്കി.
” ഈ മരിച്ചു കിടക്കുന്ന സ്ത്രീയെ നിങ്ങൾക്കെങ്ങനെ അറിയാം”
കണ്ണുകൾ നിറയുന്നുണ്ടോ?
“ഇവരെന്റെ വീട്ടിലെ ജോലിക്കാരിയാണ്”
“എത്ര വർഷമായി നിങ്ങൾക്കിവരെ അറിയാം”
“അഞ്ചു വർഷമായി അവരെന്റെ വീട്ടിലുണ്ട്”
“ഉം”
എസ് ഐ എന്നെ നോക്കി അമർത്തി മൂളി.
“ഇവരെ എപ്പോൾ മുതലാ കാണാതായത്.?”
“ഇന്നു രാവിലെയാ.”
പറയുമ്പോൾ സ്വരമിടറിയിരുന്നു.
“എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല.?”
” ഇടയ്ക്ക് രാവിലെ അമ്പലത്തിൽ തൊഴാൻ പോവാറുണ്ട്.ഇതും അങ്ങനെയായിരിക്കുമെന്നോർത്താണ് ഞാനിറങ്ങിയത്.”
“എന്താണ് ജോലി?”
” ഞാൻ വിഷൻമീഡിയാ ചാനലിൽ വർക്ക് ചെയ്യുന്നു.”
എല്ലാം അവർ എഴുതിയെടുക്കുന്നുണ്ടായിരുന്നു.
“ഈ സ്ത്രീയ്ക്ക് ബന്ധുക്കളാരാ ഉള്ളത്? ”
അകന്ന ബന്ധത്തിൽ ഒരു ചേട്ടത്തിയുണ്ട്, അവർ ഭർത്താവുമൊന്നിച്ച് കളമശ്ശേരിയിലാണ് താമസം. ”
എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു. ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയപ്പോഴും ഞാനവിടെ തന്നെ നിൽക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞപ്പോൾ എസ് ഐ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷന്റെ മുൻപിൽ സുനിതയുടെ അകന്ന ബന്ധുവും ഭർത്താവും ഉണ്ടായിരുന്നു. എതിരെയുള്ള സീറ്റെനിക്ക് ഇരിക്കാൻ ചൂണ്ടിക്കാണിച്ചതിന് ശേഷം സതീന്ദ്രൻ എസ്ഐ തുടങ്ങി.
” കഴുത്തിൽ മാരകമായ ആയുധം കൊണ്ടുണ്ടായ മുറിവാണ് മരണകാരണമെന്ന് തോന്നുന്നു. പ്രഥമദൃഷ്ട്യാ ഇതൊരു കൊലപാതകമാണെന്നു തോന്നിയതിനാലാണ് ഇപ്പോൾ മിസ് വേദയെ വിളിപ്പിച്ചത്. അവർക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ?”
” എന്റെറിവിൽ ശത്രുക്കളാരുമില്ല സർ,”
” അവരുടെ ഭർത്താവ്?”
പേപ്പർ വെയ്റ്റിൽ മുറുക്കി പിടിച്ചു കൊണ്ടാണയാൾ ചോദിച്ചത്.
” കുറേ വർഷങ്ങൾക്കു മുന്നേ മരിച്ചു പോയതായിട്ടാണറിവ്. ”
“കുറച്ചു പ്രശ്നമാണല്ലോ വേദ. കഴിഞ്ഞ മാസം 17 ന് ഫോർട്ട് കൊച്ചിയിൽ കാഴ്ചയിൽ ഇതേ രീതിയിൽ ഒരു സ്ത്രീ മരിക്കുകയുണ്ടായി. ഒരു സൈനബ, അവരും ഭർത്താവ് മരിച്ച ഒരു സ്ത്രീയാണ്. പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. ഇതിപ്പോ രണ്ടാമത്തെ കേസാണ്, രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണം.”
” ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്യാം സർ.”
ഞാൻ അങ്ങോട്ട് കയറി പറഞ്ഞു.
” ഇടയ്ക്ക് ഞാൻ വിളിക്കുമ്പോൾ വരേണ്ടി വരും ഇതുപോലെ ”
” വരാം”
” എങ്കിൽ ശരി വേദ പോയ്ക്കോളൂ. ബോഡി ഇന്ന് കിട്ടാൻ സാദ്ധ്യത കുറവാണ് ,ഡോക്ടർ ലീവിലാണ്. പോസ്റ്റ്മോർട്ടം നാളെ രാവിലെയെ നടക്കൂ..”
പുറത്തിറങ്ങിയപ്പോൾ സുനിതയുടെ ചേട്ടത്തി കരഞ്ഞുകൊണ്ട് ഓടി വന്നു.
“സാറേ എന്റെ ഭർത്താവൊരു പാവമാണ് ഉപദ്രവിക്കരുത്. ഒന്നര മണിക്കൂറായി അതിനകത്തേക്ക് കൊണ്ട് പോയിട്ട്. അങ്ങേരവളെ സ്വന്തം അനിയത്തിയായിട്ടാ കണ്ടത്. കള്ളുകുടിച്ചെന്നെ തല്ലുമെന്നല്ലാതെ ഒരുറുമ്പിനെ പോലും കൊല്ലാനുള്ള ധൈര്യമില്ലാത്തവനാ ”
” എന്നിട്ടവരെവിടെ?”
അവർ സ്റ്റേഷനകത്തേക്ക് വിരൽ ചൂണ്ടി.”
പോക്കറ്റിലെ ഫോൺ വൈബ്രേറ്റ് ചെയ്തു.
ഡിസ്പ്ലേയിൽ അരവിന്ദ് കാളിംഗ് എന്നു കണ്ടു.
“ഹലോ ”
“ഹലോ വേദ, നീയെവിടാ?”
“സ്റ്റേഷനിൽ .എന്താടാ ?”
“നീയൊന്ന് സോനയുടെ ലാബിലെത്തണം. ആ സിറിഞ്ചിനേയും മെഡിസിനേയും പറ്റി ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട് നീ വേഗം വരണം ”
ഫോൺ കട്ടായി .
ധൈര്യം സംഭരിച്ച് ഞാൻ എസ്ഐയുടെ ക്യാബിനിലേക്ക് വീണ്ടും കയറി .
“സർ”
എസ്ഐ തലയുയർത്തി
“സർ സുനിതയുടെ ഒരു ബന്ധുവിനെ ഇവിടെ… ”
ഞാൻ പാതിക്കു നിർത്തി.
“ഓഹ് മുരുകേശനെയല്ലേ കുറച്ചു വിവരങ്ങൾ അറിയാനുണ്ട് ഇപ്പോൾ വിടും. ”
ഞാൻ ക്യാബിനിൽ നിന്നിറങ്ങി വന്നപ്പോൾ മുരുകേശ് പുറത്തുണ്ടായിരുന്നു.
“സുനിതയെ കൊന്നിട്ട് എന്റെ തലയിലേക്ക് കെട്ടിവെച്ചിട്ട് സുഖിച്ചങ്ങ് പോയാലോ?”
എന്നെ തടഞ്ഞയാൾ മുന്നിലേക്ക് കയറി. മദ്യത്തിന്റെ ഗന്ധം നന്നായി ഞാനറിഞ്ഞു.
ഞാനയാൾക്കു മറുപടി നൽകാതെ ഇറങ്ങി പോകാൻ തുനിഞ്ഞു.
” അങ്ങനങ്ങ് പോയാലോ, ഇതിന് മറുപടി താ.”
സ്റ്റേഷൻ മുറ്റത്ത് നിൽക്കുന്നവരുടെ ശ്രദ്ധ എന്റെ മേലായി. നാണക്കേടാണോ സങ്കടമാണോ തോന്നിയതെന്ന് നിശ്ചയമില്ല. അയാളുടെ ഭാര്യ ഓടി വന്ന് അയാളെ പിടിച്ചു മാറ്റി.
” നിങ്ങളിങ്ങോട്ട് വന്നേ.”
“പ്ഫാ…..”
നീട്ടിയൊരാട്ടിനൊപ്പം പിടിച്ചൊരു തള്ളും കൊടുത്തു. ആ സ്ത്രീ മണൽ നിറഞ്ഞ മുറ്റത്തേക്ക് തെറിച്ചു പോയി. ഒന്ന് രണ്ട് പോലീസുകാർ ധൃതിവെച്ചു നടന്നു വന്നു.
“എന്താ മാഡം പ്രശ്നം?”
അവയിൽ പ്രായം ചെന്ന പോലീസുകാരൻ ചോദിച്ചു.
“പ്രശ്നം അവർക്കല്ല, ഞങ്ങൾക്കാ. എന്റെ ഭാര്യയുടെ അനിയത്തിയെ കൊന്നിട്ട് അതെന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതിന് എനിക്ക് പരാതിയുണ്ട്. “
വേച്ചു പോകുന്ന കാലുകൾ നിലത്തൂന്നി അയാൾ പറഞ്ഞു.
“പെറ്റീഷനുണ്ടേങ്കിൽ അത് പേപ്പറിൽ എഴുതി തരണം. അല്ലാതെ അവരെ കൈയേറ്റം ചെയ്യരുത്. ”
പോലീസുകാരൻ പറഞ്ഞു തീരും മുന്നേ SI പുറത്തേക്ക് വന്നു. എന്താ കാര്യമെന്ന് തിരക്കി. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ SI പോലീസുകാരനോട് പറഞ്ഞു.
” അയാളുടെ പരാതി എഴുതി വാങ്ങൂ. കൂട്ടത്തിൽ വേദയുടേയും.തനിക്ക് കൈയേറ്റം ചെയ്യാനുള്ള സ്ഥലമല്ല പോലീസ് സ്റ്റേഷൻ.വേദ തരുന്ന ഒരു പരാതി മതി താൻ പിന്നെ പുറം ലോകം കാണില്ല. ”